കോഴിക്കോട് ജില്ലയിൽ പകർച്ചവ്യാധിപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ജില്ലയിൽ അഞ്ചു മലമ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സ്കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചത്. നടക്കാവ്, വെള്ളയിൽ,
പ്രദേശങ്ങളിലെ വീടുകളാണ് വിദ്യാർഥികൾ സന്ദർശിച്ചത്. ബോധവൽക്കരണം മാത്രമല്ല, പരിസരശുചീകരണത്തിനും കുട്ടികൾ മുന്നിട്ടിറങ്ങി. പ്രദേശത്തെ കിണറുകളിലെല്ലാം കൊതുകുകൾ മുട്ടയിട്ടു പെരുകുകയാണ്. കെ.ടി.മോഹൻ, സീനിയർ ബയോളജിസ്റ്റ്, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് നഗരത്തിലും ജില്ലയുടെ മലയോരങ്ങളിലും മലമ്പനി പടരുന്നത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.