കോഴിക്കോട് താമരശേരി പുതുപ്പാടിയിലെ ഭൂപ്രശ്നം പരിഹരിക്കാൻ റീസർവേ അടക്കമുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേരൻ. മിച്ചഭൂമിയുണ്ടോയെന്നത് കണ്ടെത്തിയതിന് ശേഷമേ തുടർനപടികൾ ഉണ്ടാകൂവെന്നും മന്ത്രി സമരക്കാരെ അറിയിച്ചു. റീസർവേ റിപ്പോർട്ട് വരുന്നത് വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
താമസിക്കുന്ന ഭൂമിക്ക് നികുതി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പുതുപ്പാടിയിലെ ആയിരത്തിലേറെ കുടംബങ്ങൾ രണ്ടാഴ്ച്ചയായി സമരത്തിലാണ്. മേഖലയിൽ മിച്ചഭൂമിയുണ്ടെന്നാണ് റവന്യു വകുപ്പിന്റെ വാദം. മിച്ചഭൂമിയുണ്ടെന്ന് സംശയിക്കുന്ന പുതുപ്പാടി വില്ലേജിലെ സർവേ നമ്പർ നൂറിൽ ഒന്നിൽപ്പെട്ട സ്ഥലങ്ങളിലാണ് റീസർവേ നടത്തുക.
ഇതേ വില്ലേജിലെ റീസർവേ നമ്പർ ഒന്നിലെ ഭൂമിക്ക് വനം വകുപ്പും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.ഇക്കാര്യം ചർച്ചയിലൂടെ പരിഹരിക്കുമെന്നും റവന്യു മന്ത്രി അറിയിച്ചു.