ഹൈക്കോടതി വിലക്കുണ്ടായിട്ടും ഇല്ലാത്തഭൂമിയ്ക്ക് വേണ്ടി വയോധികൻ അവകാശവാദം ഉന്നയിക്കുന്നതായി പരാതി. കോഴിക്കോട് വടകര സ്വദേശി ബാലകൃഷ്ണനാണ് സമീപവാസിയ്ക്കെതിരെ ആർഡിഒയ്ക്ക് പരാതി നൽകിയത്. റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മറ്റൊരാളുടെ ഭൂമി സ്വന്തമാക്കുന്നതിന് ശ്രമമെന്നാണ് ആക്ഷേപം.
ആലോള്ളകണ്ടി സ്വദേശിയായ എൺപതുകാരനാണ് വർഷങ്ങളായി ഭൂമിയ്ക്ക് കരടമയ്ക്കാൻ കഴിയുന്നില്ലെന്ന പരാതിയുന്നയിച്ചത്. റവന്യൂ അധികാരികൾ തടസം നിൽക്കുന്നുവെന്നായിരുന്നു ആക്ഷേപം. ഇത് ഇല്ലാത്ത ഭൂമിയ്ക്കു വേണ്ടിയുള്ള വാദമാണെന്ന് യഥാർഥ ഭൂവുടമ പറയുന്നു. ഇദ്ദേഹം വസ്തുവിൽ പ്രവേശിക്കുന്നത് ഹൈക്കോടതി വിലക്കിയിട്ടുണ്ട്.
12 ഏക്കർ ഭൂമിയുടെ അവകാശം തനിക്കും മറ്റ് മൂന്നുപേർക്കുമെന്നാണ് മേമുണ്ട സ്വദേശി ബാലകൃഷ്ണന്റെ നിലപാട്. ഭൂമിയ്ക്ക് മുടങ്ങാതെ കരമടയ്ക്കുന്നതിന്റെ രേഖകളും ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. ഇല്ലാത്ത ഭൂമിയ്ക്കായുള്ള അവകാശവാദം തീർത്തും ദുരുദ്ദേശത്തോടെയാണ്. ഇക്കാര്യത്തിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പമില്ലെന്നും പരാതിക്കാരൻ വ്യക്തമാക്കുന്നു.