എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതപ്പട്ടികയിലുള്ള എല്ലാവർക്കും സൗജന്യനിരക്കില്‍ വൈദ്യുതി നല്‍കാനുള്ള നടപടികൾ വേഗത്തിലാക്കാന്‍ കാസർകോട്ട് ചേർന്ന പുനരധിവാസ സെൽ യോഗത്തില്‍ തീരുമാനം. സെല്ലിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് എല്ലാ ദുരിതബാധിതര്‍ക്കും സഹായധനം ലഭ്യമാക്കാനും തീരുമാനമായി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും ജില്ലയിലെ മുന്‍ എം.എല്‍.എമാരെയും ഉള്‍പ്പെടുത്തി വിപൂലീകരിച്ച സെല്‍ യോഗത്തിലാണ് വൈദ്യുതി വിതരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. സൗജന്യ നിരക്കിൽ വൈദ്യുതി നല്‍കാനുള്ള കെ.എസ്.ഇ.ബി തീരുമാനത്തെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ സ്വാഗതം ചെയ്തു. മുഴുവന്‍ ദുരിതബാധിതര്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും സെല്‍ അധ്യക്ഷന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു.
സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമുള്ള സഹായധനം 922 ദുരിതബാധിതര്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല. രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് സഹായധനം വിതരണം ചെയ്യും. നബാര്‍ഡ് പദ്ധതി പ്രകാരമുള്ള കെട്ടിടടങ്ങളുടടെ നിർമാണവും മറ്റ് അനുബന്ധ പ്രവൃത്തികളും എത്രയും വേഗം പൂര്‍ത്തീകരിക്കും. ദുരിതബാധിതരുടെ കടബാധ്യതകള്‍ക്ക് മേല്‍ ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോകുന്ന കാര്യം സെല്‍ അംഗങ്ങള്‍ യോഗത്തെ അറിയിച്ചു.