വയനാട് പുൽപ്പള്ളിയിൽ ശുചിമുറിയിൽ ആദിവാസി കുടുംബം താമസിക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ. താല്കാലിക ഷെഡ് നിർമ്മിക്കാൻ 25,000 രൂപ കലക്ടർ അനുവദിച്ചു. വീടും സ്ഥലവും ലഭ്യമാക്കാൻ നടപടികൾ എടുക്കുമെന്നും കോളനി സന്ദർശിച്ച കലക്ടർ അറിയിച്ചു.
പുൽപ്പള്ളി ഇരുമുക്കി കാട്ടുനായ്ക്ക കോളനിയിലെ അനീഷും ഭാര്യ സന്ധ്യയും ഒന്നര വയസുള്ള കുഞ്ഞുമാണ് ശുചിമുറി വീടാക്കിയത്. കോളനിയിൽ എത്തിയ ജില്ലാകലക്ടർ കുടുംബവുമായി സംസാരിച്ചു. ഷെഡ് പണിയാൻ കലക്ടറുടെ ഫണ്ടിൽ നിന്നും 25000 രൂപ അനുവദിച്ചു. വീടും സ്ഥലവും അനുവദിക്കാൻ നടപടികൾ സ്വീകരിക്കും
കല്യാണം കഴിഞ്ഞാൽ നിലവിൽ നിലവിൽ താമസിക്കുന്ന വീട്ടിൽ നിന്നും മാറണം എന്നാണ് കാട്ടുനായ്ക്ക വിഭാഗത്തിലെ ആചാരം. മറ്റു വഴികൾ ഇല്ലാത്തതിനാലാണ് അനീഷും കുടുംബവും ശുചിമുറി തിരഞ്ഞെടുത്തത്. കഴിഞ്ഞ രണ്ടു വർഷമായി ഇവിടെയായിരുന്നു താമസം. ബത്തേരി ടി ഡി ഒ, ജനപ്രധിനിധികൾ എന്നിവരും കോളനിയിൽ എത്തിയിരുന്നു.