ചുമർചിത്രങ്ങളിലൂടെ പഴശിരാജാവിന്റെ വീരചരിത്രമറിയാം. കണ്ണൂർ മട്ടന്നൂരുള്ള പഴശി സ്മൃതിമണ്ഡപത്തിലാണ് ചിത്രങ്ങളിലൂടെ പഴശിരാജാവിന്റ പോരാട്ടം അവതരിപ്പിച്ചിരിക്കുന്നത്.
പഴശിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഇരുപത്തിരണ്ട് മുഹൂർത്തങ്ങളാണ് ചുമർചിത്രങ്ങളിലൂടെ പറയുന്നത്. ബാലനായ പഴശി ആയുധവിദ്യ അഭ്യസിക്കുന്നതാണ് ആദ്യചിത്രം. തുടർന്ന്് ആങ്ങോട്ട് ആയിരം സ്വകയർ ഫീറ്റ് വിസ്തീർണത്തിൽ ചരിത്രപോരാട്ടങ്ങളുടെ ആവിഷ്ക്കരണമാണ്. ഈസ്റ്റ് ഇന്ത്യകമ്പനിയുമായി നടത്തിയ കരാറുകളും ഏറ്റുമുട്ടലും വർണചിത്രങ്ങളിൽനിറഞ്ഞുനിൽക്കുന്നു. പഴശിയുടെ പടയോട്ടത്തിന് അന്ത്യം കുറിച്ച മാവിലാംതോടാണ് അവസാനചിത്രം. ചുമർചിത്രകാരൻ കെ.ആർ.ബാബുവിന്റെ നേതൃത്വത്തിലുള്ള കലാകാരൻമാർ രണ്ടാഴ്ചകൊണ്ടാണ് ഇവ പൂർത്തിയാക്കിയത്.
പഴശി കൊട്ടാരത്തിന്റെ ഏകശേഷിപ്പായ കുളത്തിന്റെ നടുവിലാണ് സ്മൃതിമണ്ഡപം സ്ഥിതി ചെയ്യുന്നത്. കൂത്തമ്പലത്തിന്റെ മാതൃകിലാണ് നിർമാണം. പഴിരാജാവ് നടത്തിയ കത്തിടപാടുകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.