കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്തെങ്കിലും മഞ്ചേരി മെഡിക്കൽ കോളജിൽ താൽക്കാലിക ജോലിക്ക് ഡോക്ടർമാരെ കിട്ടാനില്ല. മഞ്ചേരി മെഡിക്കൽകോളജിൽ താൽകിയ നിയമനം നൽകിയ 107 റസിഡന്റ് ഡോക്ടർമാരിൽ ഇതുവരെ എത്തിയത് ഇരുപത്തിമൂന്നുപേർ മാത്രമാണ്.
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഡോകടർമാരുടെ കുറവ് പരിഹരിക്കണം , ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുമായി മെഡിക്കൽ വിദ്യാർഥികൾ സമരം ചെയ്തത്.തുടർന്നാണ് 107 റസിഡന്റ് ഡോക്ടമാരെ താൽകാലികമായി നിയമിക്കാൻ തീരുമാനിച്ചത്.45 സീനിയർ റസിഡന്റ് ഡോക്ടർമാർക്കും 62 ജൂനിയർ റസിഡന്റ് ഡോക്ടർമാർക്കുമായിരുന്നു നിയമനം. ഇതിൽ ഇതുവരെ ചുമതലയേറ്റത് 23 പേർ മാത്രമാണ്.
ജനറൽ ആശുപത്രി,മെഡിക്കൽ കോളജ് എനിങ്ങനെ രണ്ടായിട്ടാണ് മെഡിക്കൽ കോളജ് സമുഛയത്തിന്റെ പ്രവർത്തനം. രണ്ട് സ്ഥാപനങ്ങളേയും ഒറ്റ ഭരണത്തിൻ കീഴിൽ കൊണ്ടുവന്നാലെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകൂ.
മെഡിക്കൽ കോളജിനായി 10 ഡോക്ടർമാരുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാനുള്ള മന്ത്രിസഭാ തീരുമാനം ഈ പ്രതിസന്ധിക്കിടയിൽ പ്രതീക്ഷ നൽകുന്നതാണ്