ആദിവാസികളുടെ ചികിൽസാ സൗകര്യത്തിനായി സർക്കാർ നൽകിയത് ഓടിത്തേഞ്ഞ ആംബുലൻസുകൾ. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ ആദിവാസികള്‍ ആശ്രയിക്കുന്ന,കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആംബുലൻസുകള്‍ കാലപ്പഴക്കം മൂലം വഴിയിൽ കിടക്കുന്നത് നിത്യസംഭവമാണ്.
ആറു ജില്ലകളിലെ ആദിവാസികൾ ചികിൽസക്കായി ആശ്രയിക്കുന്നത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയെയാണ്. ഇവർക്കായി അഞ്ച് ആംബുലൻസുകളാണുള്ളത്. രണ്ടര ലക്ഷം കിലോമീറ്ററുകളിലധികം ഓടിതീർത്തവയാണ് എല്ലാ വാഹനങ്ങളും. പഴക്കം ഒരു പതിറ്റാണ്ടിലേറെ.രോഗികളുമായി പോകുന്ന വാഹനം വഴിൽ കിടക്കുന്നത് നിത്യസംഭവം.
സംഭാവന കിട്ടിയിരിക്കുന്ന ഈ വാനുകളാണ് പിന്നെ ആശ്രയം. നാലിൽ കൂടുതൽ പേർക്ക് യാത്ര ചെയ്യാൻ കഴിയാത്തിനാൽ രോഗികളുടെ കൂടെ വരുന്നവർ ബസുകളെ ആശ്രയിക്കേണ്ട സാഹചര്യമാണ് മിക്കപ്പോഴും. പുതിയ വാഹനത്തിനായി ആശുപത്രി സുപ്രണ്ട് പലതവണ മെഡിക്കൽ വിദ്യഭ്യാസ വകുപ്പിന് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.വേണ്ടത്ര ഫണ്ടുണ്ടായിട്ടും വാഹനം വാങ്ങാൻ വകുപ്പില്ലെന്ന് പറഞ്ഞ് കൈമലർത്തുകയാണ് പട്ടിക ജാതി ,പട്ടിക വർഗ ക്ഷേമ വകുപ്പ്.