സമരം അവസാനിപ്പിക്കാതെ കണ്ണൂർ ജില്ലയിലെ ചെറുകിട കോഴി വ്യാപാരികൾ. അറുപത്തിയഞ്ചുരൂപയ്ക്ക് കോഴി ലഭിക്കാതെ ഏൺപത്തിയേഴ് രൂപയ്ക്ക് വിൽക്കാനാവില്ലെന്ന നിലപാടിലാണ് ജില്ലയിലെ കോഴിക്കച്ചവടക്കാർ.
സർക്കാരുമായി കോഴി വ്യാപാരികളുണ്ടാക്കിയ ധാരണ അംഗീകരിക്കാൻ കഴിയില്ലെന്ന തീരുമാനത്തിലാണ് കണ്ണൂരിലെ ചെറുകിട വ്യാപാരികൾ. നൂറ്റിയഞ്ചുരൂപയ്ക്കാണ് തമിഴ്നാട്ടിൽനിന്ന് ഇന്നലെ കോഴി ലഭിച്ചത്. ഇത് ധനമന്ത്രി പറഞ്ഞതുപോലെ ഏൺപത്തിയേഴ് രൂപയ്ക്ക് വിൽക്കാനാവില്ല. കോഴി ഇറച്ചി 158 രൂപയ്ക്ക് നൽകാനാവില്ലെന്നും കച്ചവടക്കാർ പറയുന്നു.
കണ്ണൂരിലെ ചിക്കൻ മെർച്ചൻസ് അസോസിയേഷന് കീഴിലുള്ള വ്യാപാരികളാണ് സമരം തുടരാൻ തീരുമാനിച്ചിരിക്കുന്നത്. സർക്കാർ കുറഞ്ഞ ചിലവിൽ കോഴിയെത്തിച്ചാൽ വില കുറയ്ക്കാമെന്ന നിലപാടിലാണ് ജില്ലയിലെ ചെറുകിട കോഴിവ്യാപാരികൾ.