നാടകീയതകള്‍ക്കൊടുവില്‍ വയനാട് പനമരത്ത് ബവ്‌റിജസ് മദ്യവില്‍പനശാല തുറന്നു. പെട്രോൾ കന്നാസുമായി കെട്ടിടത്തിനു മുകളിൽനാലുമണിക്കൂറോളം ആത്മഹത്യാഭീഷണിമുഴക്കിയയാളെ ഫയർഫോഴ്സ് താഴെയിറക്കി. ജനകീയ പ്രതിഷേധത്തെ ലാത്തിവീശി നേരിട്ടാണ് പൊലീസ് കോടതി ഉത്തരവ്നടപ്പാക്കിയത്. മുകളിൽ കയറിയാൽ ദേഹത്ത് തീകൊടുക്കുമെന്ന് പ്രതിഷേധക്കാരൻ മുന്നറിയിപ്പ് നൽകുകയായിരുന്നു.
നാട്ടുകാരാകട്ടെ പൂർണപിന്തുണയുമായി താഴെ നിലയുറപ്പിച്ചു. പലപ്പോഴും സമരക്കാർ പ്രകോപിതരായി. പൊലീസും തഹസിൽദാരും സമരക്കാരുമായി പലവട്ടം ചർച്ച നടത്തി പ്രതിഷേധം നാലു മണിക്കൂർ പിന്നിട്ടതോടെ മദ്യശാല തുറക്കൻ അധികൃതരെത്തി. ലാത്തി വീശിയാണ് പൊലീസ് പ്രതിഷേധക്കാരെ ഒാടിച്ചത്. ഇതിനിടയിൽ ഫയർഫോസ് തന്ത്രപൂർവം ആത്മഹത്യാഭീഷണിമുഴക്കിയയാളെ താഴെയെത്തിച്ചു. കല്ലേറിൽ കമ്പളക്കാട് എസ്.ഐക്ക് പരുക്കേറ്റു. സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.