വയനാട് പുൽപ്പള്ളിയിൽ ശുചിമുറിയിൽ അന്തിയുറങ്ങേണ്ട ഗതികേടിൽ ഒരു ആദിവാസി കുടുംബം. ഇരുമുക്കി കോളനിയിലെ അനീഷും ഭാര്യയും ഒന്നരവയസ്സുള്ള കുഞ്ഞുമാണ് ശുചിമുറി വീടാക്കിയത്. നേരത്തെ ഇതൊരു ശുചിമുറിയായിരുന്നു അനീഷിനും സന്ധ്യക്കും ഒന്നരവയസ്സുള്ള കുഞ്ഞിനും ഇത് വീടാണ്. ഒന്നരവയസ്സുള്ള ഈ കുഞ്ഞിൻറെ ബാല്യം ഈ കുഞ്ഞ് മുറിയിലാകും ഇനിയും വളരുക.
മൂന്നു ജീവതങ്ങൾക്കൊപ്പം ഒരു വീട്ടിലേക്കു അത്യവശ്യം വേണ്ട സാധനങ്ങളുമൊക്കെ ഇതിനകത്താണ്. ബന്ധുക്കളോടൊപ്പം വേറൊരു വീട്ടിലായിരുന്നു അനീഷ് താമസിച്ചിരുന്നത്.
കല്യാണം കഴിഞ്ഞാൽ നിലവിൽ താമസിക്കുന്ന വീട്ടിൽ നിന്നും മാറിപ്പോകണമെന്നാണ് കാട്ടുനായ്ക വിഭാഗത്തിലെ ആചാരം. അനീഷിനാകട്ടെ മറ്റ് വീടില്ല. അപേക്ഷ കൊടുത്തു.പ്രൊമോട്ടർമാർ പോലും തിരിഞ്ഞു നോക്കിയില്ല. ഒന്നും നടന്നില്ലെന്നും അനീഷ് പറയുന്നു. പിന്നെ നേരത്തെ താമസിച്ച വീടിനോട് ചേർന്നുള്ള ശുചിമുറി വീടാക്കി.
രണ്ടര വർഷമായി ഇവിടെയാണ് താമസം കൊട്ടടുത്തുള്ള ഷെഡിലാണ് ഭക്ഷണം വെക്കുന്നത്. താമസിക്കുന്ന നാലുമുറികക്കൂസാകട്ടെ മഴക്കാലത്ത് ചോരുന്നുമുണ്ട്.