പതിനഞ്ച്്വർഷംമുൻപ് ആലോചന തുടങ്ങിയ കണ്ണൂരിലെ ആധുനിക അറവുശാലയുടെ നിർമാണം എങ്ങുമെത്തിയില്ല. കോർപറേഷനായി വളർന്നിട്ടും മരക്കാർകണ്ടിയിലെ അറവുശാലയുടെ നിർമാണം പൂര്‍ത്തികരിക്കാനുള്ള തീരുമാനം അനന്തമായി നീളുകയാണ്. പദ്ധതിക്കെതിര പ്രദേശവാസികളുടെ എതിർപ്പ് വർധിച്ചുവരുന്നത് തിരിച്ചടിയായേക്കും.
ഇതാണ് കണ്ണൂർ കോര്‍പറേഷനിലെ ആധുനിക അറവുശാലകേന്ദ്രത്തിന്റെ പദ്ധതിപ്രദേശം. കെട്ടിടനിർമാണത്തിലൊതുങ്ങിനിൽക്കുന്നു. പരിസരം മുഴുവൻ കാടുകയറിത്തുടങ്ങി. ഒന്നരക്കോടിരൂപ ഇതിനോടകം ചിലവഴിച്ച് കഴിഞ്ഞു. ഏകദേശം അഞ്ചുകോടിരൂപയാണ് ആകെ ചെലവ് കണക്കാക്കുന്നത്. നഗരസഭ കോർപറേഷനായി മാറിയശേഷം അറവുശാല പർത്തീകരിക്കാനുള്ള കാര്യമായ നടപടികളൊന്നും അധികൃതർ സ്വീകരിച്ചിട്ടില്ല.
മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റ് അടക്കമുള്ള അനുബന്ധ സൗകര്യങ്ങളും തയ്യാറാക്കാനുണ്ട്. പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന ആവശ്യവും ഉയർന്നുകഴിഞ്ഞു. ഇല്ലെങ്കിൽ ജനകീയ പ്രതിഷേധം കോർപറേഷൻ നേരിടേണ്ടിവരും. നിർദിഷ്ട അറവുശാലയോട്ചേർന്ന് നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്.