രാജ്യത്ത് ജിഎസ്ടിയിലൂടെ നികുതി ഏകീകരണം നടന്നതോടെ മാഹിയുടെ വ്യാപാരകുത്തക ഇല്ലാതായി. എങ്കിലും പുതിയ വ്യാപാര അന്തരീക്ഷം മാഹിയില്‍ വളരുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
രാജ്യം ഒരു വിപണിയായി മാറിക്കഴിഞ്ഞു. മദ്യത്തിനും ഇന്ധനത്തിനുമൊഴികെ മാഹിയിലുണ്ടായിരുന്ന എല്ലാ നികുതി ഇളവുകളും എടുത്തുമാറ്റപ്പെട്ടു. ഇനി മാഹിക്കും കേരളത്തിനുംമിടയിൽ വാണിജ്യ അതിർവരമ്പുരകളില്ല. നികുതി കുറവുണ്ടായിരുന്ന സാധനങ്ങൾമാത്രം കീഴടക്കിയ കടമുറികളിലേക്ക് ഇനി എല്ലാംമെത്തും.
സിനിമാതീയറ്ററില്ലെന്ന മാഹിക്കാരുടെ ദുഃഖവും വൈകാതെ ഇല്ലാതാകും. പുതിയൊരു വ്യാപാരസംസ്ക്കാരത്തെ കാത്തിരിക്കുകയാണ് മാഹി. ഇവിടുത്തെ വ്യാപാരി വ്യവസായി ഏകോപനസമിതി ഇരുകൈയും നീട്ടിയാണ് ജിഎസ്ടിയെ സ്വീകരിച്ചിരിക്കുന്നത്.