ആവശ്യത്തിന് ജീവനക്കാരില്ലാത്തിനാൽ കൊണ്ടോട്ടി നഗരസഭയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. നഗരസഭക്കാവശ്യമായ 24 ജീവനക്കാരുടെ തസ്തികകൾ സ്ൃഷ്ടിച്ച് ഉത്തരവായിട്ടും ഇതുവരെ നിയമനം നടന്നിട്ടില്ല
കൊണ്ടോട്ടി, നെടിയിരിപ്പ് പഞ്ചായത്തുകൾ കൂട്ടിചേർത്താണ് കൊണ്ടോട്ടി നഗരസഭ രൂപീകരിച്ചിരുന്നത്. ഇവിടുത്തെ ജീവനക്കാരെ ഉപയോഗിച്ചായിരുന്നു നഗരസഭയുടെ പ്രവർത്തനം. ഈ ജീവനക്കാർക്ക് സ്ഥലമാറ്റമായി.ഇതിനു പുറമെ സീനിയർ ക്ലാർക്കുമാരുടേയും ക്ലാർക്കുമാരുടേയും അഞ്ചുവീതം തസ്തികകളാണുള്ളത്. ഇതിൽ നാല് സീനിയർ ക്ലാർക്കുമാർ മാത്രമാണ് ജോലിയിലുള്ളത്. ഈ നാലുപേരാകട്ടെ സ്ഥലം മാറ്റത്തിനായി അപേക്ഷ നൽകിയവരാണ്.കൊണ്ടോട്ടി നഗരസഭ രൂപീകരിച്ചതിനു ശേഷം 24 സ്ഥിരം ജീവനക്കാരുടെ തസ്തികകൾ സൃഷ്ടിച്ച് ഉത്തരവിറങ്ങിയിരുന്നു.എന്നാൽ ഇതുവരെ നിയമനം നടന്നിട്ടില്ല.
മുഴുവൻ തസ്തികളിലേക്കും നിയമനം നടത്തണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ടി ജലീലിന് നഗരസഭ അധ്യക്ഷൻ നിവേദനം നൽകിയിട്ടുണ്ട്.