മാലിന്യം കണ്ടെത്തിയ ജലാശയത്തിലെ വെള്ളം തന്നെയാണ് കാരപ്പുഴ ഡാമിനു സമീപത്തെ കോളനികളിലുള്ളവരും ഉപയോഗിക്കുന്നത്. കുടിവെള്ളത്തിന് മറ്റ് വഴികളില്ലാത്ത ഇല്ലാത്ത ഇവർക്ക് ബദൽ സംവിധാനം ഇതുവരെ ഒരുക്കിയിട്ടില്ല. രോഗം പടരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന മുന്നറിയിപ്പിനിടെയാണ് ഈ ആശങ്ക.
ഉപയോഗിച്ചു കൊണ്ടിരുന്നു ജലാശയത്തിലാണ് മാലിന്യം കണ്ടെത്തിയത്. കുളിക്കുന്നത് ഇവിടെ നിന്നു തന്നെ. മാലിന്യം പ്രത്യക്ഷത്തിൽ ഇപ്പോൾ കാണുന്നില്ല. പക്ഷെ പലപ്പോഴും ശരീരത്തിൽ ചൊറിച്ചിൽ വരുന്നുണെന്ന് കോളനിക്കാർ പറയുന്നു. തൊട്ടടുത്ത് കുഴിച്ച കുഴിയിലെ വെള്ളമാണ് കുടിവെള്ളം.
പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും സ്ഥലം സന്ദർശിച്ചിരുന്നു. പിഞ്ചു കുഞ്ഞുങ്ങളുൾപ്പെടെ ഇരുപത്തഞ്ചോളം കുടുബങ്ങളാണ് ഈ കോളനിയിൽ കഴിയുന്നത്.