കൽപ്പറ്റ നഗരസഭ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള കുടിവെള്ള സ്രോതസ്സിലെ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സംബന്ധിച്ച് ആരോഗ്യവകുപ്പും ജല അതോറിറ്റിയും രണ്ടു തട്ടിൽ. ജലത്തിൽ കോളിഫോമിൻറെ അളവ് അപകടകരമാണെന്ന കണ്ടെത്തൽ ജലവകുപ്പ് നിഷേധിക്കുകയാണ്. വെള്ളത്തിന്റെ ശുദ്ധീകരണപ്രക്രിയ ശാസ്ത്രീയമല്ലെന്നും ഇതിനിടെ ആക്ഷേപമുയർന്നു.
മാലിന്യം കണ്ടെത്തിയ ജലാശയത്തിൽ നിന്നുള്ള ഈ വെള്ളമാണ് കൽപ്പറ്റ നഗരസഭ നാലു പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കുള്ള പോകുന്നത്. സ്വർഗക്കുന്നിലെ ശുദ്ധീകരണപ്ളാന്റിലേക്കാണ് ഈ വെള്ളമെത്തിക്കുന്നത്. എന്നാൽ ഇവിടെ സംവിധാനങ്ങൾ ശരിയായ രീതിയിലല്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതായി ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. സമീപത്തെ റിസോർട്ടുകളിൽ നിന്നും ശേഖരിച്ച സാമ്പിളിന്റെ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല. ശുദ്ധീകരിച്ച ശേഷം തങ്ങൾ നടത്തിയ പരിശോധനയിൽ കോളിഫോമിൻറെ സാന്നിധ്യം കണ്ടില്ലെന്നാണ് വാട്ടർ അതോറിറ്റിയുടെ വിശദീകരണം.