മലപ്പുറം കുറ്റിപ്പുറത്ത് അഴുക്കുചാലുകൾക്ക് മുകളിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പെട്ടികടകൾ ഒഴിപ്പിക്കുന്നതിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഒഴിപ്പിക്കലിനെത്തിയത്. പ്രതിഷേധം ശക്തമായതോടെ ഒഴിപ്പിക്കൽ നടപടി നിർത്തിവച്ചു സംഘം മടങ്ങി
കോളറ ബാക്ടീരിയ കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു് ഒഴിപ്പിക്കൽ നടപടിക്കെത്തിയത്.കുറ്റിപ്പുറം റയിൽവേ സ്‌റ്റേഷൻ റോഡിലേയും ബസ്സ്റ്റാൻഡ് പരിസരത്തെയും കടകൾക്കാണ് നോട്ടീസ് നൽകിയിരുന്നത്.ലീഗൽ സർവീസ് അതോറിറ്റിയും ആരോഗ്യവകുപ്പും നേരത്തെ രണ്ടു തവണ കടകൾ അടപ്പിച്ചിരുന്നു.ഇവ തുറന്നു പ്രവർത്തിച്ചതോടെയാണ് വീണ്ടും നോട്ടീസ് നൽകിയത്.ഇതിനെതിരെയാണ് വ്യാപാരികൾ പ്രതിഷേധിച്ചത്. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു
തട്ടകകൾക്ക് അടിയിലെ ഓടകൾ അടയ്ക്കാനോ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനോ ഉദ്യോഗസ്ഥർ ഇതുവരെ തയാറായിട്ടില്ലെന്ന് വ്യാപാരികൾ കുറ്റപെടുത്തുന്നു. കടകൾ സ്ഥിരമായി അടപ്പിക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്ലെന്നും വ്യാപാരികൾ പറയുന്നു