കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ വിതരണം ചെയ്ത വെള്ളത്തിൽ എലിവാൽ കണ്ടെത്തിയ കേസിന്‍റെ അന്വേഷണം വഴിത്തിരിവിൽ. അട്ടിമറിയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ആശുപത്രിയിൽ ഇരുപത്തിനാല് മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തി
ഞായറാഴ്ച്ച രാവിലെയാണ് ആശുപത്രിയില്‍ വിതരണം ചെയ്ത വെള്ളത്തിൽ എലിവാൽ കണ്ടെത്തിയത്. ആശുപത്രിയിലെ മൂന്ന് സംഭരണികളിലെയും വെള്ളം മുഴുവൻ ഒഴുക്കികളഞ്ഞ് നടത്തിയ പരിശോധനയിൽ എലിയുടെ അവശിഷ്ടം കണ്ടെത്താനായില്ല. തുടർന്നാണ് ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകിയത്.
എലിവാൽ കണ്ട രോഗിയിൽ നിന്നും സഹായികളിൽ നിന്നും പൊലീസ് മൊഴിയെടുത്തു. ഒരു വാർഡിലെ പൈപ്പിലെ വെള്ളത്തിൽ മാത്രം അവശിഷ്ടം കണ്ടെത്തിയ സാഹചര്യമാണ് പൊലീസ് അന്വേഷിക്കുന്നത്.