കോഴിക്കോടിന്റെ കുടിവെള്ള പദ്ധതികളെയും ആശങ്കയിലാക്കി വയനാട് ബാണാസുര അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നു. ജില്ലയില് രണ്ടാംവർഷവും മഴ കുറഞ്ഞതോടെയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞത്.
നാലു വര്‍ഷം മുമ്പ് വരെ മഴക്കാലത്ത് കൊല്ലിയില്‍ മാധവിയുടെ വീടിന്റെ മുറ്റം വരെ വെള്ളം എത്തിനോക്കുമായിരുന്ന.ു ഇന്ന് വീടിന് തൊട്ടുതാഴെ അണക്കെട്ടിന്റെ സംഭരണപ്രദേശത്ത് വെള്ളത്തിന്റെ അടിത്തട്ട് കാണാം. ചിലയിടം വറ്റി വരണ്ടു കിടക്കുന്നു.
2015 ല്‍ 86 ദശലക്ഷം മീറ്റര്‍ ക്യൂബിക് വെള്ളമാണ് ഡാം വൃഷ്ടിപ്രദേശത്ത് ലഭിച്ചത്.കഴിഞ്ഞ വര്‍ഷവും സമാനമായിരുന്നു അവസ്ഥ.ഇക്കുറി ഇതുവരെ ലഭിച്ചതാകട്ടെ 51 ദശലക്ഷം മീറ്റര്‍ ക്യൂബിക്കും.ബാണാസുരയെ ആശ്രയിച്ചാണ് കക്കയം ജലവൈദ്യുതപദ്ധതി.കനത്ത മഴ കനത്തില്ലെങ്കിൽ വൈദ്യുത ഉല്‍പാദനത്തെ സാരമായി ബാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ജപ്പാന്‍കുടിവെള്ള പദ്ധതിയുടെ സ്രോതസ്സായ കുറ്റിയാടിയിലേക്കും വെള്ളമെത്തുന്നത് ഇവിടെ നിന്നാണ്.