കോഴിക്കോട് ജില്ലയിൽ പനി മരണനിരക്ക് വര്‍ധിക്കുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ മുപ്പത്തിയാറുപേരാണ് പനി ബാധിച്ചുമരിച്ചത്.ഇന്നലെ മാത്രം മൂന്നുപനിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
പ്രതിരോധ പ്രവർത്തനങ്ങൾ ലക്ഷ്യം കാണുന്നില്ലെന്നാണ് പനി മരണ നിരക്ക് സൂചിപ്പിക്കുന്നത്. ജൂൺ, ജൂലൈ മാസം ഇന്നലെവരെ 36 പേരാണ് മരിച്ചത്.ഡി.സി.സി ജനറൽ സെക്രട്ടറി പൈക്കിലോട്ട് ശ്രീനിവാസൻ, ഏഴു മാസം പ്രായമായ ജെറാൾഡ്, അത്തോളി അണ്ടിക്കോട് രാജൻ എന്നിവരാണ് മരിച്ചത്. േ.പനി ബാധിച്ച് 34,044 പേരാണ് വിവിധ ആശുപത്രികളിൽ ഇന്നലെ മാത്രം ചികിൽസ തേടിയത്. ഇതിൽ 26 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജില്ലയിൽ കൂരാച്ചുണ്ട്,പനങ്ങാട്, കാക്കൂർ,തലക്കുളത്തൂർ, ചേളന്നൂർ,കോട്ടൂർ,മേഖലകളിലാണ് പനി പടരുന്നത്. കൂരാച്ചുണ്ട് പഞ്ചായത്തിൽ മാത്രം 10 പേരാണ് പനി മൂലം മരിച്ചത്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാർഡ് തലപ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പ്രദേശം പനി ഭീതിയിൽ തന്നെയാണ്.