സ്കൂളുകളില്‍ മലയാള പഠനം നിർബന്ധമാക്കുന്നതിന് എതിരെ സര്‍ക്കാർ ജീവനക്കാർ സമരത്തിനിറങ്ങിയാല്‍ കർശനമായി നേരിടുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. മലയാള പഠനം ആരുടെ മേലിലും അടിച്ചേൽപ്പിക്കില്ല. കാസർകോട്ടെ കന്നഡ ന്യൂനപക്ഷങ്ങൾ സർക്കാർ തീരുമാനത്തിനെതിെര രംഗത്ത് എത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്.
മലയാള പഠനം നിർബന്ധമാക്കുന്ന നിയമത്തിനെതിരെ കന്നഡ ന്യൂനപക്ഷങ്ങൾ കഴിഞ്ഞ ദിവസം നടത്തിയ സിവിൽ സ്റ്റേഷൻ ഉപരോധമാണിത്. കന്നഡ മേഖലയിൽ നിന്നുള്ള സർക്കാർ ജീവനക്കാരും അധ്യാപകരുമാണ് സമരത്തിന്റെ മുന്നണിയിൽ.
കന്നഡ മീഡിയം അധ്യാപകർ ക്ലസ്്റ്റർ പരിശീലനം അടക്കം ബഹിഷ്കരിച്ച് പ്രത്യക്ഷ സമരത്തിന്റെ പാതയിലുമാണ്.ഇതിനെതിരെയാണ് മുന്നറിയിപ്പുമായി മന്ത്രി രംഗത്ത് എത്തിയത്. അതേ സമയം മലയാള പഠനം ആരുടെ മേലിലും അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ തീരുമാനത്തിലൽ പ്രതിഷേധിച്ച് ജില്ലയിലെ കന്നഡ മീഡിയം സ്കൂളുകൾ നാളെ കരിദിനം ആചരിക്കും.