കാസർകോട് തൃക്കരിപ്പൂരിലെ കൊവ്വപ്പുഴയിലെ മണൽ കൊള്ളക്കതിരെ റവന്യു വകുപ്പിന്റെയും പൊലീസിന്റെയും നടപടി. കൂട്ടിയിട്ട മണൽ പിടിച്ചെടുത്ത് പുഴയില്‍ നിക്ഷേപിച്ചു. പാലം പണിയുടെ മറവിൽ കവ്വായി കായലിന്റെ കൈവഴിയായ കൊവ്വപുഴയിൽ നിന്നും ലോഡ് കണക്കിന് മണൽ കടത്തുന്നത് പുറം ലോകം അറിഞ്ഞതോടെയാണ് റവന്യു വകുപ്പ് ഉണർന്നത്.
വില്ലേജ് അധികൃതര്‍ മൺകൊള്ളക്ക് നേതൃത്വം നൽകുന്നവരുടെ വീടുകളിലെത്തി താക്കീത് നൽകി.ഇതിന് ശേഷവും മണൽ കടത്ത് തുടർന്നതോടെ വില്ലേജ് ഒഫീസർ ചന്തേര പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി വിവിധയിടങ്ങളിൽ കൂട്ടിയിട്ട മണൽ പിടിച്ചെടുത്തു പുഴയിൽ തന്നെ തള്ളി കണ്ണങ്കൈയിൽ പാലം പണിക്കായി പുഴ ബണ്ട് കെട്ടി തടഞ്ഞതോടെയാണ് മണലെടുപ്പ് രൂക്ഷമായത്. ഇതിന് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുണ്ടെന്ന ആക്ഷേപവും ഉയർന്നിരുന്നു
Advertisement