മലപ്പുറം ഊർങ്ങാട്ടിരിയിൽ കിടപ്പിലായിരുന്ന ആദിവാസിയുടെ മരണം ചികിൽസ കിട്ടാതെയെന്ന് നാട്ടുകാർ. ചെക്കുന്ന് കാളിങ്ങൽ അംബേദ്ക്കർ കോളനിയിലെ ഉണ്ണീരനാണ് മരിച്ചത്.
കഴിഞ്ഞ മൂന്നാഴ്ചയായി ഉണ്ണീരൻ തളർന്നു കിടപ്പിലായിരുന്നു. ചികിൽസക്ക് എടുത്തുകൊണ്ടു പോകാൻ പോലും അസൗകര്യമുളളതുകൊണ്ട് കോളനിക്കാർ ഐ.ടി.ഡി.പിയുടെ സഹായം തേടി. പക്ഷെ ആശുപത്രിയിലെത്തിക്കാൻ ഒരു സഹായവുമുണ്ടായില്ല. അങ്ങനെ ചികിൽസ കിട്ടാതെ ഉണ്ണീരാൻ മരിച്ചുവെന്ന് അയൽക്കാർ പറയുന്നു.
തകർന്നു വീഴാറായ ഒാലഷെഡിലാണ് ഉണ്ണീരാന്റെ താമസം. ചികിൽക്ക് കൊണ്ടുപോകാനോ, കൂട്ടിരിപ്പിനോ അടുത്ത ബന്ധുക്കളില്ല. സർക്കാർ അനാഥാലയത്തിലേക്ക് മാറ്റണമെന്ന അഭ്യർഥനയും ചെവിക്കൊണ്ടില്ലെന്നാണ് പരാതി.
എന്നാൽ ഉണ്ണീരാനെ അരീക്കോട് താലൂക്ക് ആശുപത്രിയിലെത്തിച്ചിരൂന്നൂവെന്നും അന്ന് ചികിൽസയുമായി സഹകരിച്ചിരുന്നില്ലെന്നും ഐ.ഡി.ടി.പി. ഉദ്യോഗസ്ഥർ പറയുന്നു.