കേരള ഫീഡ്സിൽ കാലിത്തീറ്റ ക്ഷാമം തുടരുമ്പോഴും കോഴിക്കോട് തിരുവങ്ങൂരിെല ഫാക്ടറി പ്രവർത്തനക്ഷമമായില്ല. കഴിഞ്ഞ ജനുവരിയിൽ ഫാക്ടറി സന്ദർശിച്ച മന്ത്രി കെ. രാജു മൂന്ന് മാസത്തിനകം ഫാക്ടറി പ്രവർത്തിപ്പിക്കാൻ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു.
ഉദ്ഘാടനത്തിന്റെ വാർഷികം കടന്ന് പോയിട്ടും ഫാക്ടറിയിൽ നിന്നും ഒരുതരി കാലിത്തീറ്റ പുറത്ത് പോയിട്ടില്ല.അറുപത് കോടിയുടെ ഫാക്ടറി കെട്ടിടത്തിന് വൈദ്യുത കണക്ഷനോ കെട്ടിട നമ്പോറോ കിട്ടിയിട്ടാതിരുന്നതാണ് പ്രവർത്തനം വൈകാൻ കാരണമായിരുന്നത്.വൈദ്യുത കണക്ഷന് വേണ്ടി രണ്ട് കോടി രണ്ട് ലക്ഷം രൂപ കെഎസ്ഇബിയിൽ അടച്ചിട്ടും പഞ്ചായത്തിൽ നിന്നും കെട്ടിട നമ്പർ അനുവദിയ്ക്കാത്തതിനാൽ കണക്ഷൻ കിട്ടയില്ല.ഇതെല്ലാം പരിഹരിക്കാനാണ് മന്ത്രി കെകെ രാജു കഴിഞ്ഞ ജനുവരിയിൽ ഫാക്ടറി സന്ദർശിച്ചത്.ഉദ്യോഗസ്ഥരും സ്ഥലം എംഎൽഎയും ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ മൂന്ന് മാസത്തിനകം ഫാക്ടറി പ്രവർത്തിപ്പിക്കുമെന്നും ആവശ്യമായ തൊഴിലാളികളെ നിയമിക്കുമെന്നും മന്ത്രി ഉറപ്പു പറഞ്ഞിരുന്നു
നിലവിൽ തൃശ്ശൂരിലെ ഫാക്ടറിയിൽ മാത്രമാണ് കേരളഫീഡ്സ് കാലിത്തീറ്റ ഉൽപാദിപ്പിക്കുന്നത് മലബാറിൽ കാലിത്തീറ്റ ക്ഷാമം രൂക്ഷമാണ് കന്നുകുട്ടി പരിപാലന പദ്ധതി പോലും താളം തെറ്റിയ സാഹചര്യത്തിൽ ഫാക്ടറി ഉടൻ പ്രവർത്തിപ്പിച്ചില്ലെങ്കിൽ അത് സ്വകാര്യ കമ്പനികളെ വളർത്തുന്ന നടപടിയാകും,അടുത്തമാസം ഫാക്ടറി പ്രവർത്തനമാരംഭിയ്്ക്കുമെന്നാണ് നിലവിൽ വകുപ്പില്‍ നിന്നും ലഭിച്ചിരിക്കുന്ന അറിയിപ്പ്