ഇന്ന് ലോക വനദിനം. വനസംരക്ഷണം ഊർജിതമായി നടക്കുമ്പോഴും മനുഷ്യ വന്യമൃഗ സംഘർഷം വർധിക്കുന്നു. വനസംരക്ഷണനയം പൊളിച്ചെഴുതപ്പെടേണ്ട സമയമായെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ നിലപാട്.
വനാതിർത്തികളിലും, വനഗ്രാമത്തിലും താമസിക്കുന്നവർ ഏറ്റവും കൂടുതൽ വന്യമൃഗ ആക്രമണത്തിന് ഇരയായത് കഴിഞ്ഞ മുപ്പത് വർഷത്തിനിടയിലാണ്. വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തിൽ മാത്രം 79 പേരാണ് കൊല്ലപ്പെട്ടത്. ഈ കാലയളവിലാണ് സംസ്ഥാനത്ത് വനസംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമായി നടന്നതും. പക്ഷേ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസഹമായെന്ന് മാത്രം.
എവിടെയാണ് വീഴ്ച സംഭവിച്ചത്? എന്തുകൊണ്ട് മനുഷ്യരും മൃഗങ്ങളും ജീവിക്കാൻ വേണ്ടി പേരാടുന്നു. മൃഗങ്ങളുടെ എണ്ണത്തിനനുസരിച്ച് കാടിന്റെ വ്യാപ്തി വർധിക്കാത്തതാണ് പ്രധാന പ്രശ്നം. സ്വഭാവിക വനത്തിന് പകരം വളരുന്ന ഏകവിളതോട്ടങ്ങളും കാലാവസ്ഥ മാറ്റവും കാട്ടുതീയും മൃഗങ്ങളെ നാട്ടിലെത്തിക്കുന്നു. കാടിനുള്ളിലെ വിനോദസഞ്ചാരവും മനുഷ്യരുടെ കയ്യേറ്റവും നിരവധി കാരണങ്ങളിൽ ചിലത് മാത്രം.
ഏകപക്ഷീയമായ വനസംരക്ഷണമല്ല. പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്ന മനുഷ്യർക്കും, മൃഗങ്ങൾക്കും, പ്രകൃതിക്കും, ഒരുപോലെ ഗുണകരമാകുന്ന നയങ്ങളാണ് രൂപീകരിക്കേണ്ടത്.