പലതരത്തിലുളള ഹോബികൾ നമുക്ക് പരിചിതമാണ്.എന്നാൽ സിനിമാ നോട്ടീസുകൾ ശേഖരിച്ചുവെയ്്ക്കുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. ആ അപൂർവതയുടെ പേരാണ് ഡോക്ടർ ടി. ശശിധരൻ.
ഇത് ടി.ശശിധരൻ ,കണ്ണൂർ സർവകലാശാല ഹിന്ദി വിഭാഗം മേധാവിയായ ഈ കുറിയ മനുഷ്യന്റെ മനസ് നിറയെ സിനിമയാണ്. സിനിമയോടുള്ള ശശിധരന്റെ മുഹബത്തിന്റെ ആഴംഅറിയണമെങ്കിൽ ഈ മുറിയിലേക്ക് ഒന്നു കയറി ചെന്നാൽ മതി. 1953 മുതലുള്ള സിനിമ നോട്ടീസുകൾ. 1953 ൽ തളപറമ്പിലെ സൺലൈറ്റെന്ന തിയേറ്ററിൽ കളിച്ച സൗദാമിനിയെന്ന തമിഴ് സിനിമയുടെ പരസ്യ നോട്ടീസാണിത്. ചെണ്ടകൊട്ടി സിനിമയുടെ വരവറിയിച്ച കാലം മുതൽ അവസാനം ഇറങ്ങിയ സിനിമ നോട്ടീസായ നോട്ടുബുക്കിന്റെ പരസ്യം വരെ ശേഖരണത്തിലുണ്ട്. ഒരു റഷ്യൻ പടത്തിന് കേരളത്തിൽ പ്രത്യേകിച്ച് വടക്കേ മലബാറിലെ ഗ്രാമീണ മേഖലയിൽ കാഴ്ച്ചക്കാരുണ്ടാകുമോ. ഇല്ലായെന്നാണ് മറുപടിയെങ്കിൽ 1962 ലെ വളപട്ടണം വനജ ടാക്കീസിന്റ ഈ നോട്ടീസ് അൽഭുതപ്പെടുത്തും. ഫാത്തിമെയന്ന റഷ്യൻ പടമാണ് ക്രിസ്മസ് റിലീസായി അന്ന് വനജയിൽ തകർത്തോടിയത്. സാക്ഷാൽ എം.ടി.യുടെ നഗരമേ നന്ദിയെന്ന സിനിമക്ക് ആധാരമായ കോൺകേഡ്സ് ഓഫ് ഗോൾഡൻ സിറ്റിയെന്ന സിനിമ
73 ൽ മലബാറിലെ പല കൊട്ടകങ്ങളിലും നിറഞ്ഞോടിയിരുന്നുവെന്നതാണ് ചരിത്രം.. ഈ നോട്ടീസുകളിൽ പറയുന്ന പല തിയേറ്ററുകളും സാംസ്കാരിക ദൗത്യം പൂർത്തയാക്കി മടങ്ങിയിട്ട് കാലമേറെയായി ഇത്രയും വലിയ ചരിത്ര ശേഷിപ്പുകളുമായി ഈ സിനിമ പ്രേമി ഇന്ന് ബുദ്ധിമുട്ടുകയാണ്. പൊടിഞ്ഞ് പോകാതെ സൂക്ഷിക്കാൻ മാർഗം വേണം.
സംസ്കാരിക ലോകം പോലും ഏകശില രൂപത്തിലേക്ക് കടന്നിരിക്കുന്ന ഈ നോട്ടീസുകള്‍ ബഹുസ്വരതയുടെ വലിയ കഥകൾ കൂടി പറയുന്നുണ്ട്. റഷ്യൻ, ഉറുദു, ഇംഗ്ലീഷ് സിനിമകളെല്ലാം ്സ്ഥാനമുണ്ടായിരുന്ന സാംസ്കാരിക ഇടം കൂടിയായിരുന്നു നമ്മുടെ സിനിമ ശാലകളെന്ന്.നവേത്ഥാനത്തിന്റെ വേലിയിറക്ക കാലത്ത് ഇങ്ങിനെയൊക്കെയായിരുന്നു കേരളമെന്ന് ഓർമ്മപ്പെടുത്തുകയാണ് ശശിധരന്റെ സിനിമ നോട്ടീസ് ശേഖരം