konnakozhi-kattana

TOPICS COVERED

അതിരപ്പിള്ളിയുടെ അതിർത്തി പ്രദേശമായ പരിയാരം പഞ്ചായത്തിലെ കൊന്നക്കുഴി ഗ്രാമീണർ താമസിക്കുന്നത് പേടിയോടെ. സ്ഥിരമായി കാട്ടാന ഇറങ്ങുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നു. വനംവകുപ്പ് തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാർ.

66 വയസ്സുള്ള കല്യാണിയമ്മ കഴിഞ്ഞ ദിവസമാണ് മൂന്ന് ആനകളെ ഒരുമിച്ച് കാണുന്നത് .വിഷുവിന് ഒരുപിടി ചോറ് വെക്കുവാൻ പോലും സാധിച്ചില്ല. വൈകുന്നേരം അഞ്ചു മണിയാകുമ്പോൾ പണിതു കൊണ്ടിരിക്കുന്ന വീട്ടിലേക്ക് ആനയെ പേടിച്ച് മടങ്ങും. വൈദ്യുതിയോ യാതൊരുവിധ സൗകര്യങ്ങളോ പുതിയവീട്ടിൽ ആയിട്ടില്ല

സ്വന്തം മണ്ണിൽ യാതൊരു കൃഷിയും നാട്ടുകാർക്ക് തുടങ്ങാൻ സാധിക്കുന്നില്ല. വിയർപ്പൊഴുക്കി കഷ്ടപ്പെട്ടുണ്ടാക്കിയ ഫലങ്ങൾ ആനയും മറ്റു വന്യ മൃഗങ്ങളും ഇല്ലാതാക്കുന്നു.  ആനയെ പേടിച്ച് ഇല്ലാത്ത പണം മുടക്കി പുതിയ വീട്ടിലേക്ക് മാറുന്നത് സ്ഥിരം കാഴ്ചയാണ് . അതിരപ്പിള്ളിയിലെ പോലെ ഇവിടെ ഒരു ദുരന്തം ഉണ്ടാകാൻ കാത്തു നിൽക്കരുത്. ഉടൻതന്നെ വനംവകുപ്പ് വേണ്ട സജീകരണങ്ങൾ ഏർപ്പെടുത്തണം

ENGLISH SUMMARY:

Residents of Konnakkuzhi in Pariyaram panchayat, near the Athirappilly border, are living in fear due to frequent wild elephant intrusions. The animals regularly destroy crops, but locals allege that the forest department has failed to take effective action.