നഗരത്തിലെ ഗതാഗതം നിയന്ത്രിക്കാനായി നിര്‍മിച്ച തിരുവല്ല ബൈപ്പാസ് അപകട മേഖലയാകുകയാണ്. ബൈപ്പാസിലെ പല ഭാഗങ്ങളിലായി ഒട്ടേറെ അപകടങ്ങള്‍ ഉണ്ടായി. പുതുവല്‍സരദിനത്തിലും പിറ്റേന്നും ഉണ്ടായ രണ്ട് അപകടങ്ങളിലായി രണ്ട് ജീവനുകളാണ് ബൈപ്പാസിലെ ചിലങ്ക ജംഗ്ഷനില്‍ മാത്രം ഇല്ലാതായത്.