അടിപിടിക്കുശേഷം യുവാവ് ട്രെയിന്‍ തട്ടിമരിച്ചു; അന്വേഷണം വൈകുന്നതായി ബന്ധുക്കള്‍

alappuzha-death
SHARE

ആലപ്പുഴ പുന്നപ്രയില്‍ അടിപിടിക്കുശേഷം യുവാവ് ട്രെയിന്‍തട്ടിമരിച്ചതില്‍ പൊലീസ് അന്വേഷണംവൈകുന്നതായി ബന്ധുക്കള്‍. നന്ദുവിന്‍റെ വധത്തിനു പിന്നില്‍ ഡിവൈഎഫ്ഐയും ലഹരി മാഫിയയുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുന്നപ്രപൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.നന്ദുവിന്‍റെ ആത്മഹത്യയെ രാഷ്ര്ടീയമായി ഉപയോഗിക്കുകയാണെന്ന്  ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.

ആലപ്പുഴ പുന്നപ്ര പുതുവല്‍ ബൈജുവിന്‍റെ മകന്‍ നന്ദു എന്ന ശ്രീരാജിനെ ഞായറാഴ്ച രാത്രിയാണ്  വണ്ടാനത്ത് െറയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.  പ്രദേശത്തെ ചെറുപ്പക്കാര്‍ തമ്മിലുണ്ടായ അടിപിടിക്കുശേഷമാണ് നന്ദുവിന്‍റെ മൃതദേഹംകണ്ടത്.മരിക്കുന്നതിന് മുന്‍പ്  ബന്ധുവുമായി നടത്തിയ സംഭാഷണത്തില്‍ തന്നെ തേടി ചിലര്‍ എത്തുമെന്ന് ശ്രീരാജ് സൂചിപ്പിക്കുന്നുണ്ട്.   നന്ദുവിന്‍റെ മരണത്തിനു പിന്നില്‍ ചില ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് ബന്ധുക്കളുടെ ആരോപണം. ഇവരില്‍ ചിലരുടെ പേരുകള്‍ ഇന്നലെ മനോരമ ന്യൂസിനോട് ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. പൊലീസ് അന്വേഷണത്തിലും ഇവര്‍ക്ക് തൃപ്തിയില്ല നന്ദുവിന്‍റെ സംഭാഷണം  ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്യാന്‍  പൊലീസ് ആവശ്യപ്പെട്ടെന്നും ബന്ധുക്കള്‍ പറയുന്നു.

പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നന്ദുവിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. നന്ദുവിന്‍റെ മരണത്തില് രാഷ്ട്രീയകാരണങ്ങളില്ലെന്നാണ് പൊലീസ് വിശദീകരണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുന്നപ്ര പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍ ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപ് നന്ദുവും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ച് പ്രദേശത്ത് സംഘർഷം സൃഷ്ടിച്ചിരുന്നതായി ഡിവൈഎഫ്ഐ നേതൃത്വം കുറ്റപ്പെടുത്തി. നന്ദുവിന്‍റെ ആത്മഹത്യയെ രാഷ്ട്രീയമായി ഉപയോഗിക്കാൻ  കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുകയാണെന്ന് ഡിവൈഎഫ്ൈ നേതാക്കള്‍ പറഞ്ഞു.

MORE IN CENTRAL
SHOW MORE