അമ്പലപ്പുഴ ജങ്‌ക്ഷൻ ചെളിക്കുളം; കാൽനടയ്ക്കും വയ്യ

ambalapuzha-junction
SHARE

മാലിന്യവും ചെളിയും നിറഞ്ഞ് അമ്പലപ്പുഴ  ജംങ്ഷനും പരിസരവും .മഴ ശക്തമായതോടെ കാൽ നട യാത്ര പോലും  അസാധ്യമായി.  സമീപത്തെ ഓട്ടോ  തൊഴിലാളികളും ദുരിതത്തിലായി.

അമ്പലപ്പുഴ ജങ്ഷനിലാണ് ഈ ദുരവസ്ഥ. ചെളി നിറഞ്ഞ് മാലിന്യകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ പ്രദേശം .മഴ ശക്തമായതോടെ കാൽ നട യാത്ര പോലും അസാധ്യമായി. ജി.സുധാകരൻ മന്ത്രിയായിരിക്കേ മണ്ഡലത്തിലെ ഭൂരിഭാഗം ജംങ്ഷനുകളും ഇൻ്റർ ലോക്ക് ഇഷ്ടിക പാകി നവീകരിച്ചിരുന്നു.എന്നാല്‍  ഏറെ തിരക്കുള്ള അമ്പലപ്പുഴ ജംഗ്ഷന്‍ അവഗണിക്കപ്പെട്ടു.എഴുപതിലധികം ഓട്ടകള്‍  ഈ സ്റ്റാൻഡിലുണ്ട്.  ചെളി നിറഞ്ഞതിനാൽ ഓട്ടോകള്‍  പാർക്ക് ചെയ്യാനോ യാത്രക്കാർക്ക് സഞ്ചരിക്കാനോ കഴിയുന്നില്ല. പൊതുമരാമത്ത് വകുപ്പ് ദേശീയ പാതാ വിഭാഗത്തിൻ്റെ ഉടമസ്ഥതയിലാണ് ഈ സ്ഥലം . 

ചെളി നിറഞ്ഞതിനാൽ  വ്യാപാരികളും ദുരിതമനുഭവിക്കുകയാണ്. അടിയന്തിരമായി  പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും ഓട്ടോതൊഴിലാളികളുടെയും ആവശ്യം.

MORE IN CENTRAL
SHOW MORE
Loading...
Loading...