കടൽക്ഷോഭത്തിൽ കുന്നുകൂടി മണൽ; സഞ്ചാരം മുട്ടി വൈപ്പിൻ

vypin-wb
SHARE

കടല്‍ക്ഷോഭത്തില്‍ തീരദേശ റോഡില്‍ കുന്നുകൂടിയ മണലില്‍ സഞ്ചാരംമുട്ടി എറണാകുളം വൈപ്പിന്‍ നിവാസികള്‍. രണ്ടുമാസത്തിനിടെ മൂന്ന് കടല്‍ക്ഷോഭമുണ്ടായതോടെയാണ് യാത്രാമാര്‍ഗം പൂര്‍ണമായും അടഞ്ഞത്.

അലറിത്തുള്ളിയെത്തിയ കടല്‍ മടങ്ങിപ്പോയപ്പോള്‍ വൈപ്പിന്‍ എടവനക്കാട് കരയില്‍ അവശേഷിപ്പിച്ചതാണ് ഈ മണല്‍ക്കൂമ്പാരം. വീടുകളുടെ മുറ്റത്തും പരിസരത്തുമെല്ലാം ഈ മണല്‍ക്കൂമ്പാരമാണ്. ചില സ്ഥലങ്ങളില്‍ ആറടിയിലധികം ഉയര‍ത്തില്‍ മണലടി‍ഞ്ഞു. ഇതിനടിയില്‍ ഒരു റോ‍ഡുമുണ്ട്. മണല്‍ 

അടിഞ്ഞതോടെ യാത്ര അസാധ്യമായി. അത്യാവശ്യഘട്ടത്തില്‍ ആംബുലന്‍സുപോലും വരില്ല.കടല്‍ക്ഷോഭം തടയുന്നതിന് എടവനക്കാട് പഞ്ചായത്ത് അടുത്തിടെ ഇരുപത്തിയെട്ടുലക്ഷം രൂപ ചെലവില്‍ ജിയോ ബാഗുകള്‍ സ്ഥാപിച്ചിരുന്നു. അതും 

കടല്‍വെള്ളത്തിനൊപ്പം ഒഴുകിപ്പോയി.

MORE IN CENTRAL
SHOW MORE
Loading...
Loading...