എംജി സർവകലാശാല യൂണിയൻ കലോത്സവത്തിനു ഒരുങ്ങി തൊടുപുഴ അൽ അസ്ഹർ കോളജ് ക്യാംപസ്. . വിദ്യാര്‍ഥികള്‍ അവസാനവട്ട പരിശീലനത്തിന്റെ തിരക്കിലാണ്. ഇനി 5 നാൾ ഉത്സവ ലഹരിയിരിക്കും തൊടുപുഴ നഗരം. ആവേശത്തിരയായി എം ജി യൂണിവേഴ്സിറ്റിയിലെ 192 കൊളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടേയ്ക്ക് ഒഴുകിയെത്തും. മികച്ച പ്രകടനം കാഴ്ച്ചവെക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍.
4 വർഷങ്ങൾക്കു ശേഷമാണ് സർവകലാശാല കലോത്സവം തൊടുപുഴയിൽ അരങ്ങേറുന്നത്. കഴിഞ്ഞ വര്‍ഷം തേവര എസ് എച്ച് കൊളേജായിരുന്നു കിരീട ജേതാക്കള്‍. കപ്പടിക്കാന്‍ അവസാനവട്ട പരിശീലനം മുറുകുകയാണ് ക്യാംപസുകളില്‍.
പുലർച്ചെ 4 മണിമുതൽ 7 വരെ ഒരു മണിക്കൂർ ഇടവിട്ടും 7 മുതൽ രാത്രി മത്സരങ്ങൾ അവസാനിക്കും വരെ അരമണിക്കൂർ ഇടവിട്ടും തൊടുപുഴ നഗരത്തിൽ നിന്നും കലോത്സവനഗരിയിലേക്ക് കെ എസ്ആര്‍ടിസി ബസ് സേവനം ഏർപ്പെടുത്തിയിട്ടുണ്ട്.