ദുരിതജീവിതം ഒഴിയാതെ കുട്ടനാട്ടിലെ കുടുംബങ്ങള്‍

kuttanad-water-t
SHARE

മഴയ്ക്ക് ശമനമുണ്ടായിട്ടും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കുട്ടനാട്ടിലെ ദുരിതജീവിതങ്ങള്‍ക്ക് മാറ്റമില്ല. ദുരിതാശ്വാസ ക്യാംപിലും കഷ്ടതകള്‍ അനുഭവിക്കുകയാണ് കൈനകരി കുട്ടമംഗലത്തെ കുടുംബങ്ങള്‍. ശ്വാശ്വതപരിഹാരം വൈകാതെ ഉണ്ടാകുമെന്ന് സ്ഥലം സന്ദര്‍ശിച്ച കലക്ടർ എസ്.സുഹാസ് അറിയിച്ചു. 

ഈ രോഷം ആരും തിരിഞ്ഞുനോക്കാത്തതിലുളള സങ്കടംകൊണ്ടാണ്. പുറംകാഴ്ചയിലെ സൗന്ദര്യമില്ല മഴക്കാലത്ത് കുട്ടനാടന്‍ ജീവിതങ്ങള്‍ക്ക്. കഴുത്തറ്റംവെള്ളത്തില്‍ നരകയാതനയാണ് അനുഭവിക്കുന്നത്. കുട്ടമംഗലത്തു കഴിഞ്ഞദിവസമുണ്ടായ മടവീഴ്ചയില്‍ ഇരുന്നൂറിലധികം കുടുംബങ്ങളാണ് വെള്ളക്കെട്ടിായത്. എങ്ങും വെള്ളത്താൽ മൂടി കിടക്കുന്ന വീടുകളും കൃഷിയിടങ്ങളും. 

ഇവിടെ മുമ്പും മടവീഴ്ചയുണ്ടായിട്ടുണ്ട്. പലതവണ പരാതി പറഞ്ഞിട്ടും പക്ഷെ നടപടികള്‍ ഒന്നും ഉണ്ടായില്ല, പ്രശ്നങ്ങൾക്കു ഉടന്‍ പരിഹാരം കാണുമെന്നായിരുന്നു കലക്ടറുടെ ഉറപ്പ്

MORE IN CENTRAL
SHOW MORE