ആലപ്പുഴ തോട്ടപ്പളളി കരിനിലപ്പാടത്ത് മടവീണ് അഞ്ഞൂറ് ഏക്കറോളം കൃഷി നശിച്ചു. രണ്ടാം കൃഷിക്ക് വിത്തിറക്കിയ കർഷകരാണ് ഇതോടെ ദുരിതത്തിലായത്. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്
പുറക്കാട് പഞ്ചായത്തിലെ നാലുചിറ പാടത്ത് പുലർച്ചെയാണ് മടവീണത്. കിഴക്കന്‍ മലവെള്ളതിന്റെ ശക്തമായ വരവാണ് മട വീഴ്ചയ്ക്ക് കാരണം . പ്രദേശങ്ങളില്‍ മൂന്നിടങ്ങളിലായി പുറം ബണ്ട് തകർന്നു .ഇതോടെ നാലുചിറ പാടശേഖരങ്ങൾ പൂര്‍ണമായും വെളളത്തിനടിയിലായി. രണ്ടാം കൃഷിക്ക് വിത്തുപാകി ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് മടവീഴ്ച. കര്‍ഷകര്‍ക്ക് കനത്ത നഷ്ടവും അധ്വാനം ബാക്കിയും
നാലുചിറ വടക്കുപടിഞ്ഞാറ്, കൃഷിത്തോട്ടം എന്നിവിടങ്ങളിലായി 430 ഏക്കറിലാണ് വെള്ളം കയറിയത്. വീടുകളിലും വെള്ളക്കെട്ടാണ്. ജലസേചനവകുപ്പ് അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ രണ്ടാംകൃഷി അസാധ്യമാകും