കനത്ത മഴയില്‍ കോതമംഗലം പൂയംകുട്ടിയിൽ മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിലായി. ഇതോടെ വെള്ളാരംകുത്ത്, തിണ്ണക്കുത്ത് തുടങ്ങിയ അഞ്ച് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു.
മണികണ്ഠന്‍ചാലില്‍ മരണാനന്തര ചടങ്ങുകള്‍ക്കെത്തിയവരും, തൊടുപുഴയ്ക്ക് വിവാഹത്തിന് പോയവരുമാണ് ദുരിതത്തിലായത്. ഇവിടെ പഞ്ചായത്തിന്റെ സഹായത്തോടെ സർവീസ് നടത്തിയിരുന്ന വള്ളത്തിന് കേടുപറ്റി സഞ്ചരിക്കാനാവാത്ത അവസ്ഥയിലാണ്.
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് മണികണ്ഠന്‍ ചാലിൽ നിശ്ചയിച്ചിരിക്കുന്ന വിവാഹം എന്താവുമെന്ന ആശങ്കയിലാണ് വധുവിന്റെ വീട്ടുകാര്‍. മഴ കനത്താൽ മണികണ്ഠന്‍ചാലില്‍ വെള്ളം നിറഞ്ഞ് പുറമെ നിന്ന് എത്തിയവരും ആദിവാസികുടികളും ഒറ്റപ്പെടുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.