കൊച്ചിയില്‍ പെരിയാറിലെ പാലത്തിന്റെ തൂണുകളില്‍ മണ്ണടിഞ്ഞ് കൃത്രിമ തടയണ രൂപപ്പെട്ടു. കളമശേരിയില്‍ നിര്‍ദിഷ്ട സീപോര്‍ട്ട്–എയര്‍പോര്‍ട്ട് റോഡിലെ തോട്ടുമുഖം പാലത്തിന്റെ തൂണുകളിലാണ് പുഴയ്ക്ക് ഭീഷണിയായ മണ്‍തിട്ട. പെരിയാറിന്റെ ഏറ്റവും വീതിയേറിയ ഭാഗവുമാണിത്. ഒഴുക്ക് നിലച്ച് അട്ടകളും ശല്യം കൂടിയായതോടെ പുഴയിലിറങ്ങാൻ കഴിയാതെയുമായി. ഒപ്പം മാലിന്യവും കുമിയാൻ തുടങ്ങി.
കഴിഞ്ഞ ദിവസം പ്രദേശവാസികൾ കൂട്ടയായി തുണുകൾക്കിടയിലെ ഒരു ഭാഗം വൃത്തിയാക്കാന്ഡ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പാലം പണിത കരാറുകൾ ഉപേക്ഷിച്ചുപോയ വീപ്പയടക്കമുള്ള വസ്തുക്കളും ഇവിടെ സ്ഥിതി കൂടുതൽ രൂക്ഷമാക്കുന്നു. മൺതിട്ടകൾ നീക്കാൻ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽഒരു കിലോമീറ്റർ മാത്രം അകലെയുള്ള ജലശുദ്ധീകരണശാലയിൽ നിന്നുള്ള കുടിവെള്ള പമ്പിങ്ങിനെയും ബാധിക്കും.