പ്ലാസ്റ്റിക്കിന്റെ പുനരുപയോഗത്തിന് പുത്തൻ മാതൃക തീർത്ത് ആലുവയിലെ ഒരു കൂട്ടം വീട്ടമ്മമാർ. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകൾ കൊണ്ട് ഇവർ നിർമിക്കുന്നത് മനോഹരമായ ബാഗുകളും, പഴ്സും, സഞ്ചികളും. പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാടുന്ന പ്ലാൻ അറ്റ് എർത്ത് എന്ന സംഘടനയിലെ അംഗങ്ങള്‍ കൂടിയാണ് ഈ വീട്ടമ്മമാർ.
പുനരുപയോഗത്തിന് പോലും സാധിക്കാത്ത ഇത്തരം പ്ളാസ്റ്റിക്കുകളെ ആരേയും ആകർഷിക്കുന്ന രൂപത്തിലാക്കിമാറ്റുകയാണ് വീട്ടമ്മമാരുടെ ഈ കൂട്ടായ്മ. ഒരു വർഷത്തിനുള്ളിൽ നൂറ് കണക്കിന് ബാഗുകളാണ് പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച്് ഇവർ നിർമിച്ചത്.
ഒരു ദിവസം അറുപത് വീടുകളിൽ നിന്നുവരെ ഈ വീട്ടമ്മമാർ പ്ളാസ്റ്റിക്കുകൾ ശേഖരിക്കും. അവിടങ്ങളിൽ നിന്ന് കിട്ടുന്ന ഒരു തുണ്ട് കടലാസ് പോലും ഇവർ പാഴാക്കില്ല. പേപ്പർ ഉപയോഗിച്ചും ബാഗുകളും ബാസ്ക്കറ്റും നിർമിക്കും.
സോഫ ടയറിലുള്ളതാണ്. ടയറിൽ ടെക്സ്റ്റയിൽ കട്ടിങ്ങിസും തെർമോക്കോളും കൊണ്ടാണ് ഇത് നിർമിച്ചത്. സഞ്ചികളും ചവിട്ടികളും ഇങ്ങനെ മിച്ചംവന്ന തുണികൾകൊണ്ട് ഇവർ മെനഞ്ഞെടുക്കുന്നുണ്ട്.