ഈവർഷം പ്രവർത്തനമാരംഭിച്ച ആലുവ ഗസ്റ്റ് ഹൗസിലെ പുതിയ അതിഥി മന്ദിരത്തിൽ ചോർച്ച. അപ്രതീക്ഷിതമായി ചോർച്ച കണ്ണിൽപെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിർമാണത്തിലെ അഴിമതി അനേഷിക്കാൻ പൊതുമരാമത്ത് വകുപ്പിനോടാവശ്യപ്പെട്ടു
ജനുവരിയിൽ പ്രവർത്തനമാരംഭിച്ച ആലുവ ഗസ്റ്റ് ഹൗസിന്റെ പുതിയ. കെട്ടിടമാണ് നിർമാണ തകരാർ മൂലം ചോരുന്നത്. ആഢംബര സൗകര്യങ്ങളോടെ നിർമിച്ച സുട്ട് റൂമിലടക്കം എസി യിൽ നിന്നുള്ള വെള്ളം വീഴുന്നു. പുതിയ മന്ദിരത്തിലെ ഭക്ഷണ ശാലയിലേക്ക് വെള്ളം ചോരുന്നത് സീലിങ്ങിന് മുകളിലൂടെ പോകുന്ന അഴുക്കു വെള്ള പൈപ്പിൽ നിന്നാണ്ആലുവയിൽ പൊതുചടങ്ങിൽ കൊടുക്കാൻ അതിഥി മന്ദിരത്തിലെത്തിയ മന്ത്രി ചോർച്ച കണ്ട് ക്ഷുഭിതനായി. ഗുണനിലവാരമില്ലാത്തസർക്കാർ നിർമാണ പ്രവർത്തനത്തിന് തെളിവാണ് ഈ കെട്ടിട നിർമാണം എന്ന് മന്ത്രി പിന്നീട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു
വിനോദ സഞ്ചാര വകുപ്പിന് വേണ്ടി സംസ്ഥാന പൊതുമരാത് വകുപ്പാണ് ഈ കെട്ടിടം നിർമിച്ചത്. 14 വർഷം കൊണ്ട് വിവിധ കരാറുകാർ മാറി മാറിയാണ് കെട്ടിടം പൂർത്തിയാക്കിയത്. 10 വർഷം മുമ്പ് കെട്ടിടത്തിൽ നടത്തിയ പൈപ്പ് ലൈനും ഇലക്ട്രിക് വയറിങ്ങും എതിലെയെന്നു പോലും ആർക്കും നിശ്ചയമില്ല. കേന്ദ്ര മന്ത്രിമാരും.വി.ഐ.പി കളുമെത്തുന്ന അതിഥിമന്ദിരത്തിനാണ് ഈ ദുസ്ഥിതി.