ആലപ്പുഴ വളവനാട് പുത്തൻകാവ് ദേവസ്വത്തിലേക്ക് സി പി എം നേതാക്കളുടെ ചേരിതിരിഞ്ഞുള്ള മൽസരം. ക്ഷേത്ര ഭരണസമിതി തിരഞ്ഞെടുപ്പിന്റെ പേരിൽ പാർട്ടി രണ്ടു വിഭാഗമായതോടെ ഏരിയാ സമ്മേളനത്തിൽ ഉൾപ്പടെ വിഭാഗീയത പ്രകടമാകും എന്ന ആശങ്കയിലാണ് നേതൃത്വം. രണ്ടു ദിവസങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ വേട്ടെണ്ണൽ നാളെ നടക്കും
ക്ഷേത്ര ഭരണ സമിതി പിടിച്ചെടുക്കാനുള്ള സി പി എം നേതാക്കജുടെ ശ്രമമാണ് കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിക്ക് കീഴിൽ കടുത്ത ഭിന്നിപ്പിന് കാരണമായത്. സി.പി.എം പിന്തുണയുള്ള ഭരണസമിതിയാണ് നിലവില്‍ ക്ഷേത്രം ഭരിക്കുന്നത്. മണ്ണഞ്ചേരി പഞ്ചായത്തംഗം കെ.സുഭഗന്‍ ഇത്തവണയും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു.സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം പി.ചിദംബരന്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയും. മുന്‍ ലോക്കൽ സെക്രട്ടറി അംബുജാക്ഷനാണ് തെരഞ്ഞെടുപ്പ് കണ്‍വീനര്‍.
.ജനകീയ പാനലെന്ന എതിര്‍ ചേരിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി സി.പി.എം അംഗമായ സി.കെ.അശോകനാണ്.സെക്രട്ടറി സ്ഥാനാര്‍ത്ഥി അനില്‍കുമാറും പാര്‍ട്ടി അംഗം തന്നെ. മുന്‍ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എന്‍.ഉദയബാലനാണ് തെരഞ്ഞെടുപ്പ് കണ്‍വീനര്‍.ജനകീയ പാനലില്‍ അംഗങ്ങളായി ബി.ജെ.പി,കോണ്‍ഗ്രസ്, സി.പി.ഐ സ്ഥാനാര്‍ത്ഥികളുമുണ്ട്. നിലവിലെ ഭരണസമിതിയുടെ സ്വേഛാധിപത്യ നിലപാടുകളാണ് തങ്ങളെ മത്സരത്തിലേക്ക് തള്ളിവിട്ടതെന്ന് വിമതര്‍ പറയുന്നു.
പ്രചാരണത്തില്‍ വാശിയേറിയതോടെ മുന്‍സിഫ് കോടതിയുടെ നിരീക്ഷണത്തില്‍ രണ്ടു ദിവസങ്ങളിലായാണ് വോട്ടെടുപ്പ്. സി.പി.എമ്മില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയില്‍, സമ്മേളനകാലത്തുണ്ടാവുന്ന തെരഞ്ഞെടുപ്പ് വലിയ തലവേദനയാവും സിപിഎം നേതൃത്വത്തിന് സൃഷ്ടിക്കുക