ജോലി ചെയ്തിട്ടും കൂലി നൽകാതെ തൊഴിലാളികളെ കബളിപ്പിച്ച് സ്വകാര്യ കമ്പനി. പാലക്കാട് തൃശൂർ ജില്ലാ അതിർത്തിയിൽ ദേശീയപാതയുടെ നിർമാണം ഏറ്റെടുത്ത സ്ഥാപനമാണ് തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാത്തത്. നാലുമാസത്തെ ശമ്പളം കിട്ടാതെ റോഡുപണി തുടരില്ലെന്നാണ് െതാഴിലാളികളുടെ നിലപാട്. ദേശീയപാതയുടെ നിർമാണം നടത്തുന്ന കെഎംസി എന്ന സ്വകാര്യ കമ്പനിയുടെ വടക്കഞ്ചേരി ചവിട്ടുപാടത്തെ ഒാഫീസിൽ തർക്കം ബഹളവും പതിവാണ്.
ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ വലയുന്ന തൊഴിലാളികൾക്ക് നാലുമാസത്തെ ശമ്പളമാണ് കൊടുക്കാനുളളത്. 150 വാഹനങ്ങൾ ഒാടിയതിന് വാഹനഉടമകൾക്ക് മാത്രം പത്തുകോടി രൂപ. ഭക്ഷണശാല നടത്തിയ ആന്ധ്രസ്വദേശിക്ക് 38 ലക്ഷം രൂപ. ഇങ്ങനെ പണം കിട്ടാനുളളവരുടെ പട്ടികയിൽ ദിവസവേതനക്കാരുമുണ്ട്. തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് പ്രൊവിഡന്റ് ഫണ്ട് എന്ന പേരിൽ ഇൗടാക്കിയ പണത്തിന് യാെതാരു രേഖകളുമില്ലെന്നാണ് പരാതി.
തൊഴിൽ ചൂഷണം തുടരുന്ന സാഹചര്യത്തിൽ 110 ഉത്തരേന്ത്യൻ തൊഴിലാളികൾ ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് പോകാൻതീരുമാനമെടുത്തിട്ടുണ്ട്. പക്ഷേ പണം കിട്ടാതെ എങ്ങനെ നാട്ടിൽപോകും. തൃശൂർ ജില്ലയിലെ മണ്ണുത്തി മുതൽ പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി വരെയാണ് ആറുവരിപ്പാത നിർമിക്കുന്നത്. ഇരുപത്തിയെട്ടര കിലോമീറ്റർ റോഡിനായി 2009 ൽ തുടങ്ങിയ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല.