ലത്തീൻ കത്തോലിക്കാ സഭയുടെ മിഷൻ കോൺഗ്രസ്, ബിസിസി കൺവൻഷന് കൊച്ചിയിൽ തുടക്കമായി. പുരോഹിതർക്കൊപ്പം അൽമായവിശ്വാസികളും ചേർന്ന് കെട്ടിപ്പടുക്കുന്ന പങ്കാളിത്തസഭ, എന്ന ആശയം മുൻനിർത്തിയാണ് സംഗമം. വല്ലാർപാടം മരിയൻ തീർതാടന കേന്രത്തിൽ മൂന്ന് ദിവസമായാണ് സംഗമം. ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷൻ കർദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് തിരിതെളിച്ചു തുടക്കം കുറിച്ചു.
കേരള കത്തോലിക്കാ സഭയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി മുപ്പതിലധികം മെത്രാന്മാരാണ് കൺവൻഷനില്‍ പങ്കെടുക്കുന്നത്. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ചുബിഷപ് ഡോ ജാംബത്തിസ്ത ദിക്വാത്രോയുടെ സാന്നിധ്യവുമുണ്ട്.
സഭയെ വളർത്തേണ്ടത്, പുരോഹിതരും സന്യസ്തരും മാത്രമല്ല, അൽമായവിശ്വാസികളുടെയും കൂട്ടായ പരിശ്രമത്തിലാണ് സഭയുടെ സമഗ്ര വളർച്ച ഉണ്ടാകേണ്ടത്. അടിസ്ഥാന ക്രൈസ്തവ സമൂഹമായ കുടുംബ കൂട്ടായ്മകളെ ശക്തിപ്പെടുത്തിക്കൊണ്ട് ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുകയാണ് മിഷൻ കോൺഗ്രസ്, ബിസിസി കൺവൻഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. സഭ അടുത്ത പത്തുവർഷം നടപ്പാക്കുന്ന പദ്ധതികള്‍ക്കുള്ള കർമരേഖ കൺവൻഷനിൽ പ്രകാശിപ്പിക്കും. ലത്തീൻ കത്തോലിക്കാ സഭയുടെ മിഷനറി പ്രവർത്തനങ്ങൾ കേരളത്തിന് പുറത്തേയ്ക്ക് വ്യാപിപ്പിക്കുന്ന പദ്ധതിയ്ക്കും തുടക്കമാകും.