ഏതുനിമിഷവും ഇടിഞ്ഞുവീഴാമെന്ന സ്ഥിതിയിലാണ് എറണാകുളം കോട്ടയം റൂട്ടിലെ കാഞ്ഞിരമറ്റത്തെ റോഡ്. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും നാട്ടുകാര്‍ പലതവണ പരാതി നല്‍കിയിട്ടും റോഡ് നന്നാക്കാന്‍ നടപടിയില്ല. ഈ റോഡ് ഇങ്ങനെ തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് മൂന്നാഴ്ച്ച കഴിഞ്ഞു. കൊച്ചിയിൽ നിന്ന് കോട്ടയത്തേക്കുള്ള സംസ്ഥാനപാതയിൽ കാഞ്ഞിരമറ്റം പള്ളിക്ക് സമീപമാണ് ഈ അപകട മേഖല. ഏത് നിമിഷവും റോഡ് തകർന്ന് താഴേക്ക് പതിക്കാം.
ഇവിടെ റോഡിനുള്ള ചെറിയ വളവും അപകട സാധ്യത വർധിപ്പിക്കുന്നു. പൊതുമരാമത്ത് ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും പരാതി പറഞ്ഞ് നാട്ടുകാർ മടുത്തു. ഒരു അപായസൂചന ബോർഡ് വയ്ക്കാൻ പോലും ഇതുവരെ അധികൃതർ തയാറായിട്ടില്ല. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.