E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

മെട്രോ തൂണുകളില്‍ പൂച്ചെടികളൊരുക്കുന്ന പദ്ധതിയോട് സഹകരിക്കാതെ കൊച്ചി നഗരസഭ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രണ്ടാം ഘട്ട മെട്രോ ഉദ്ഘാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൊച്ചി കോര്‍പറേഷനും കെഎംആര്‍എലും തമ്മില്‍ ശീതസമരം. മെട്രോ തൂണുകളിലും മീഡിയനുകളിലും പൂന്തോട്ടം തയാറാക്കാനുളള പദ്ധതിക്ക് മാലിന്യം നല്‍കാനാവില്ലെന്ന കോര്‍പറേഷന്‍ നിലപാടാണ് ഇരു സ്ഥാപനങ്ങളും തമ്മിലുളള ഏറ്റുമുട്ടലിന് വഴിവച്ചത്. കൊച്ചി കോര്‍പറേഷന്‍ മാലിന്യം നല്‍കില്ലെന്ന് കടുത്ത നിലപാടെടുത്തതോടെ വര്‍ക്കല നഗരസഭയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാന്‍ കെഎംആര്‍എല്‍ തീരുമാനിച്ചു. 

ആലുവ മുതല്‍ മഹാരാജാസ് വരെയുളള മെട്രോ പാതയിലുളളത് അറുന്നൂറോളം തൂണുകള്‍. ഇതില്‍ ഓരോ ആറാമത്തെ തൂണിലും തൂണുകള്‍ക്കിടയിലെ മീഡിയനുകളിലുമായി പൂന്തോട്ടം ‍ തയാറാക്കാനുളള പദ്ധതിയാണ് കെഎംആര്‍എല്‍ തയാറാക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇടപ്പളളിയിലെ രണ്ടു തൂണുകളില്‍ പൂന്തോട്ടം തയാറാക്കുകയും ചെയ്തു. പ്ലാസ്റ്റിക് ഒഴികെയുളള മാലിന്യമുപയോഗിച്ച് വളമുണ്ടാക്കിയാണ് ചെടികള്‍ നടുന്നത്. ഇതിനായി പതിനായിരം +മുതല്‍ പതിനയ്യായിരം മെട്രിക് ടണ്‍ മാലിന്യം വരെ വേണ്ടിവരും. ഈ മാലിന്യം നല്‍കാന്‍ കൊച്ചി കോര്‍പറേഷനോട് കെഎംആര്‍എല്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നല്‍കാന്‍ കോര്‍പറേഷന്‍ തയാറായില്ല. ഇതോടെയാണ് കെഎംആര്‍എല്‍ വര്‍ക്കല നഗരസഭയെ സമീപിച്ചതും മാലിന്യം കൈമാറാന്‍ നഗരസഭ തയാറായതും. 

വര്‍ക്കലയ്ക്കു പുറമെ മറ്റ് ചില തദ്ദേശ സ്ഥാപനങ്ങളെയും പദ്ധതിയില്‍ സഹകരിപ്പിക്കാനാണ് കെഎംആര്‍എല്‍ തീരുമാനം. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നതിനാലാണ് കെഎംആര്‍എലിന് മാലിന്യം നല്‍കാത്തതെന്ന വിശദീകരണമാണ് കൊച്ചി കോര്‍പറേഷന്‍ നല്‍കുന്നത്. എന്നാല്‍ വൈദ്യുതോല്‍പ്പാദന പദ്ധതിയുടെ അന്തിമ അനുമതി ലഭിക്കും മുമ്പ് തന്നെ കോര്‍പറേഷന്‍ ഇത്തരമൊരു നിലപാടെടുത്ത നടപടിയും വിമര്‍ശിക്കപ്പെടുന്നുണ്ട്.