പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ഭാരത് ആശുപത്രിയിൽ നഴ്സുമാർ നടത്തുന്ന സമരം അമ്പത് ദിവസം പിന്നിട്ടു. അതേസമയം സമരത്തിൽ പങ്കെടുക്കുന്ന അറുപത് നഴ്സുമാരെയും പിരിച്ചുവിടാനുള്ള നീക്കത്തിലാണ് മാനേജുമെന്റ് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ പകുതിയോടെയാണ് കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാർ സമരം തുടങ്ങിയത്. ജോലി സമയം പുനക്രമീകരിക്കുക, വേതന വർധന തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഇത് ഒത്തുതീർപ്പായെങ്കിലും സമരത്തിൽ പങ്കെടുത്തവർക്കെതിരെ മാനേജുമെന്റ് പ്രതികാര നടപടി കൈക്കൊണ്ടു എന്നാണ് ആരോപണം. കരാർ പുതുക്കാത്തത്തിനെത്തുടർന്ന് ഏഴു നഴ്സുമാർക്ക് ജോലി നഷ്ടപ്പെട്ടു. പതിനഞ്ച് പേർക്ക് പിരിച്ചുവിടൽ നോട്ടീസും മാനേജുമെന്റ് നൽകി. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം നഴ്സുമാർ വീണ്ടും സമരമുഖത്തേയക്കിറങ്ങി. ഇതിനിടെ യുഎൻഎയുടെ നേതൃത്തി ഏതാനും ദിവസങ്ങൾ മുമ്പ് ന്ന പ്രതിഷേധ റാലി മാനേജുമെന്റിനെ കൂടുതൽ പ്രകോപിതരാക്കി. ഹൈക്കോടതിയിൽ നടന്ന് മധ്യസ്ഥ ചർച്ചകളിൽ സമരത്തിൽ പങ്കെടുക്കുന്ന മുഴുവൻപരെയും പിരിച്ചുവിടുമെന്ന നിലപാടാണ് മാനേജുമന്റ് കൈക്കൊണ്ടതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
ആകെയുള്ള നൂറ്റി നാൽപത് നഴ്സുമാരിൽ അറുപത് പേരാണ് ഇപ്പോൾ സമരരംഗത്തുള്ളത്. എന്ത് തന്നെയായായാലും പ്രതിഷേധം കൂടുതൽ ശക്തമായി തന്നെ മുന്നോട്ടുകൊണ്ടുപോകാനാണ് നഴ്സുമാരുടെ തീരുമാനം.