കൊച്ചി നഗരത്തിന് ഒട്ടും ചേരാത്ത സാഹചര്യങ്ങളിലാണ് ഏലൂർ പാതാളം പഞ്ചായത്തു കോളനിവാസികള്‍ ജീവിക്കുന്നത്. മന്ത് അടക്കമുള്ള രോഗങ്ങള്‍ ഇവിടെ പടര്‍ന്നുപിടിക്കുമ്പോഴും അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഇന്ദിര. പ്രായം 60 പിന്നിട്ടു. മലിനജലം ഒഴുകിയിറങ്ങുന്ന ഈ കിണറ്റിൽ നിന്നുള്ള വെള്ളമാണ് കുടിക്കാൻ ഒഴുകെയുള്ള മറ്റെല്ലാ ആവശ്യങ്ങൾക്കും ആശ്രയം.
ഏലൂർ മുൻസിപ്പാലിയിലെ പാതാളം പഞ്ചായത്ത് കോളനിയിലെ ഇരുപ്പത്തിരണ്ട് കുടുംബങ്ങൾ കഴിഞ്ഞ 40 വർഷമായി അനുഭവിക്കുന്ന ദുരിതത്തിന്റെ നേർക്കാഴ്ച്ചയാണ് ഇതെല്ലാം. ഫ്ളക്സ് ഷീറ്റുകൾ ചേർത്തുകെട്ടിയ വീടിന്റെ മേല്‍ക്കൂര ചെറിയ മഴയില്‍ പോലും ചോർന്നൊലിക്കും. ഇത്രയധികം കുടുംബങ്ങൾക്കായി ആകെയുള്ളത് 50 മീറ്റർ അകലത്തിലുള്ള പണം നൽകി ഉപയോഗിക്കേണ്ട പൊതുശൗചാലയം മാത്രം.
മാലിന്യത്തിന് മുകളിലുള്ള ജീവിതം കോളനിവാസികളിൽ പലരെയും നിത്യരോഗത്തിന്റെ പിടിയിലാക്കി കഴിഞ്ഞു. മന്ത് അടക്കം സാംക്രമിക രോഗങ്ങൾ ബാധിച്ചവരും ഇവരിൽ ഉൾപ്പെടുന്നു. പക്ഷേ മുൻസിപാലിറ്റിയുടെ പുറമ്പോക്കിൽ കഴിയുന്ന ഇക്കൂട്ടർക്ക് ആരോഗ്യവകുപ്പിന്റെ പ്രതിരോധപ്രവർത്തനങ്ങളെ കുറിച്ച് കേട്ട്്കേൾവി പോലുമില്ല.