അഞ്ചു ജില്ലകളുടെ ആശ്രയമായ കോട്ടയം മെഡിക്കൽ കോളജിൽ സ്കാന്‍ ചെയ്യണമെങ്കിൽ മഴയും വെയിലും കൊള്ളണം. സ്കാനിങ് സെന്ററിലേയ്ക്കുള്ള പാതയിൽ മെൽക്കൂരയില്ലാത്തതാണ് കാരണം. അത്യാഹിത വിഭാഗത്തിൽ അൾട്രാസൗണ്ട് സ്കാനിങ് ഇല്ലാത്തതും സ്ഥിതി ഗുരുതരമാക്കുന്നു.
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വൈക്കം സ്വദേശിയായ യുവാവിനെ സ്കാനിങ്ങിന് ശേഷം ബന്ധുക്കൾ കൊണ്ടുപൊകുന്നത് കോരിച്ചൊരിയുന്ന മഴയിൽ പ്ലാസ്റ്റിക് ഷീറ്റും കുടകളും പിടിച്ച് വളരെ പണിപ്പെട്ടാണ്. ഏറെ ശ്രദ്ധ ആവശ്യമായ സമയത്താണ് ഈ ദുർഗതിയെന്നോർക്കണം. നടപ്പാതയ്ക്ക് മുകളിൽ മേൽക്കൂര ഇല്ലാത്തതാണ് കാരണം.. വാർഡുകളിലോ , ഐസിയുവിലെ കഴിയുന്ന രോഗികളെയും സ്കാനിങ് ചെയ്യണമെങ്കി്ൽ ഇതല്ലാതെ മറ്റ് മാർഗമല്ല. മാത്രമല്ല അത്യാഹിത വിഭാഗത്തിൽ നിന്നും സ്കാനിങ് സെന്ററിലെത്തിക്കണമെങ്കിൽ സ്ട്രച്ചറിൽ പൊട്ടിപ്പൊളിഞ്ഞ വഴിയിലൂടെ ഏറെ ദൂരം കൊണ്ടുപോകണം.
ദിവസേന അപകടങ്ങളിൽ പെട്ടും മറ്റും നൂറുകണക്കനാളുകളെത്തുന്ന അത്യാഹിത വിഭാഗതത്തിൽ അത്യാവശ്യം വേണ്ട അൾട്രാ സൗണ്ട് സ്കാനിങ് പോലുമില്ല. മാത്രവുമല്ല രാത്രി വൈകിയെത്തുന്നവർക്ക് പുറത്ത് പോയി സ്കാനിങ് ചെയ്യാനും ഏറെ പ്രയാസമാണ്. വാഹനം ലഭിക്കാത്തതും സ്ഥലത്തെക്കുറിച്ചുള്ള പരിചയക്കുറവും പലപ്പോഴും വലയ്ക്കുന്നുണ്ട്. ആരോഗ്യമന്ത്രി പലകുറി സന്ദർശിച്ചു വാഗ്ദാനങ്ങൾ വാരിക്കോരി നൽകിയിട്ടും സ്കാനിങ് ഉൾപ്പെടയുളള അടിസ്ഥാനസൗകര്യങ്ങൾക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല,