നീലംപേരൂരിന്‍റെ ഹൃദയത്തില്‍ ഭക്തിയുടെ വര്‍ണം വിരിയിച്ച് പടയണി കൊടിയിറങ്ങി. ഭഗവതിയുടെ മുന്നില്‍ വലിയ അന്നങ്ങള്‍ അഴകിന്‍റെ തൂവല്‍ വിരിച്ചു. താമരയിലും ചെത്തിപ്പൂവിലും വിരിഞ്ഞ പൂരംപടയണി ആയിരങ്ങള്‍ നെഞ്ചേറ്റി.
പതിനാറ് ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് നീലം പേരൂരിന്‍റെ മണ്ണില്‍ പൂരംപടയണി. സര്‍വപ്രായശ്ചിത്തം ചൊല്ലി ഗ്രാമം അനുഗ്രഹസമര്‍പ്പണത്തിന് അന്നങ്ങളായും കോലങ്ങളായും പൊയ്യാനയായും ദേവീനടയില്‍ ചുവടുവച്ചു. നീലം പേരൂരിന്‍റെ പൈതൃകത്തെ വെളിവാക്കുന്ന തരത്തില്‍ വര്‍ണ താള സമന്വയം. കുടംപൂജയ്ക്കും തോത്താകളിക്കും ശേഷം നടന്ന പുത്തന്‍ അന്നങ്ങളുടെ തിരുനട സമര്‍പ്പണം പൈതൃക ചാരുത വെളിവാക്കി.
തുടര്‍ന്ന് കോലങ്ങള്‍ എഴുന്നള്ളി. കരവിരുതിന്‍റെ മാഹാത്മ്യം വിളിച്ചോതുന്നതായിരുന്നു ഓരോ കോലവും. ഭീമനും രാവണനും യക്ഷിയും പൊയ്യാനകളും ചുവടുവച്ചതോടെ ഭക്തരുടെ ആര്‍പ്പുവിളികളും ഉച്ഛസ്ഥായിലായി.
അരിയും തിരിയും വയ്പ് എന്ന ഗുരുതിയോടെയാണു പടയണിക്കാലത്തിനു സമാപനമായത്. ദേശത്തിന്‍റെ ഐശ്വര്യത്തിനായി ഒരു ഗ്രാമത്തിന്‍റെ മുഴുവന്‍ അര്‍ച്ചനയായാണ് പൂരം പടിയണിയെ വിശേഷിപ്പിക്കുന്നത്