E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

വെള്ളപ്പൊക്കത്തില്‍ കുട്ടനാടന്‍ പാടങ്ങള്‍ കൃഷിനാശ ഭീഷണിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുട്ടനാടന്‍ പാടങ്ങള്‍ കൃഷിനാശ ഭീഷണിയില്‍. രണ്ടാംകൃഷിയിറക്കിയിരുന്ന പാടങ്ങള്‍ പലതും വെള്ളക്കെട്ടിനൊപ്പം മടവീഴ്ച ഭീഷണിയിലുമാണ്.

ആലപ്പുഴ എടത്വായ്ക്ക് സമീപമുള്ള മുണ്ടുതോട് പാടത്തേക്ക് ഇന്നലെ പുലര്‍ച്ചെ മടപൊട്ടി വെള്ളം കയറിയതോടെ നൂറിലധികം കര്‍ഷകരുടെ പ്രതീക്ഷകളാണ് ഇല്ലാതായത്. 365 ഏക്കറില്‍ കൊയ്യാന്‍ പാകത്തിലെത്തിയ നെല്ല് മുഴുവനും വെള്ളം കയറി നശിച്ചു. കനത്ത മഴയെ തുടര്‍ന്ന് പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നതാണ് ബണ്ട് പൊട്ടി മടവീഴാന്‍ ഇടയാക്കിയത്. ഏക്കറിന് മുപ്പത് ക്വിന്‍റല്‍വരെ വിളവ് ലഭിച്ചിരുന്ന പാടങ്ങളാണ് കുട്ടനാടന്‍ മേഖലയില്‍ ഉള്ളത്. 

മട അടയ്ക്കുന്നതിന് കര്‍ഷകര്‍ ഏറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തലവടി, വീയപുരം പഞ്ചായത്തുകളിലായി അഞ്ഞൂറേക്കറിലധികം കൃഷി നശിച്ചു. തൊട്ടടുത്തുതന്നെയുള്ള പോളത്തുരുത്ത്, മങ്കോട്ടച്ചിറ പാടങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. 

പ്രദേശത്തെ റോ‍ഡുകളും വെള്ളക്കെട്ടില്‍ മുങ്ങി. റോഡ് കവിഞ്ഞെത്തുന്ന വെള്ളം ചിറകെട്ടി തിരിച്ചുവിടാനുള്ള ശ്രമവും കര്‍ഷകര്‍ നടത്തുന്നുണ്ട്. മഴ കുറഞ്ഞെങ്കിലും മലയോര മേഖലകളില്‍നിന്ന് വെളളത്തിന്‍റെ ഒഴുക്ക് തുടരുന്നതിനാല്‍ പുഴകളും കനാലുകളുമെല്ലാം നിറഞ്ഞ് കിടക്കുകയാണ്. ഇതുമൂലം കൂടുതല്‍ ഭാഗങ്ങളില്‍ മടവീഴ്ച ഉണ്ടാകുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.