വിൽപന നിർത്തിവച്ച് ഹോർട്ടികോർപ്പ് ഫ്രാഞ്ചസി ഉടമകൾ നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടിട്ടും ഒത്തുതീർപ്പാക്കാൻ നടപടിയില്ല. പച്ചക്കറികൾക്ക് പൊതുവിപണിയേക്കാൾ ഉയർന്ന വിലയായതോടെയാണ് ഫ്രാഞ്ചെസി ഔട്ട്ലെറ്റ് ഉടമകൾ സമരം തുടങ്ങിയത്
കർഷകരിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറികൾ കമ്മീഷനടിസ്ഥാനത്തിലുള്ള ഫ്രാഞ്ചെസി ഔട്ട്ലെറ്റുകൾ വഴിയാണ് ഹോർട്ടികോർപ്പ് വിറ്റൊഴിക്കുന്നത്.. പൊതുവിപണിയേക്കാൾ മുപ്പത് ശതനമാനം വിലകൂട്ടിയാണ് ഹോർട്ടികോർപ്പ് പച്ചക്കറികൾ നൽകുന്നത്. ഇതോടെ ഔട്ടലറ്റുകൾ ഹോർട്ടികോർപ്പിൽ നിന്നും പച്ചക്കറി വാങ്ങുന്നത് നിർത്തി.
ചീഞ്ഞളിഞ്ഞ പച്ചക്കറികളാണ് കൂടിയ വിലയക്ക് വിൽക്കുന്നതെന്ന് ഉപഭോക്താക്കളും ആരോപിക്കുന്നു. സമരം ഒത്തുതീർക്കുന്നതിന് പകരം ലൈസൻസ് റദ്ദാക്കാനാണ് ഹോർട്ടികോർപ്പിന്റെ തീരുമനം.ഇതിന്റെ ഭാഗമായി പുതിയ ഫ്രാഞ്ചെസികളെ ക്ഷണിച്ച് പരസ്യവും നൽകി.