കൊച്ചി നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്കായി കണ്ടെയ്്നര്‍ ശുചിമുറി തയാറാകുന്നു. ബെറ്റര്‍ കൊച്ചി റെസ്്പോണ്‍സ് ഗ്രൂപ്പ് എന്ന സന്നദ്ധസംഘടനയാണ് കണ്ടെയ്നറുകളില്‍ ഉന്നതനിലവാരത്തിലുള്ള പൊതുശുചിമുറികള്‍ സ്ഥാപിക്കുന്നത്. കാക്കനാട് ആലിന്‍ചുവടില്‍ ആദ്യ കണ്ടെയ്നര്‍ ശുചിമുറിയുടെ ഉദ്ഘാടനം മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിച്ചു.
ഒറ്റനോട്ടത്തില്‍ ആരെയും ആകര്‍ഷിക്കും കണ്ടെയ്നറില്‍ ഒരുക്കിയിരിക്കുന്ന ഈ പൊതുശുചിമുറികള്‍. അതിമനോഹരമായ വെർട്ടിക്കൽ ഗാർഡൻ, എല്‍ഇഡി ലൈറ്റുകള്‍ ഒപ്പം ശുദ്ധവായു നിലനിര്‍ത്താനുള്ള എക്സോസ്റ്റുകള്‍. കൊച്ചി ബെറ്റര്‍ റെസ്്പോണ്‍സ് ഗ്രൂപ്പാണ് നഗരവാസികള്‌ക്കായി വേറിട്ട അന്തരീക്ഷത്തില്‍ കണ്ടെയ്നറുകളില് ശുചിമുറി നിര്‍മിച്ചുനല്‍കുന്നത്. കൊച്ചി കപ്പല്‍ശാല, ക്രെഡായ് എന്നിവരുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സ്ത്രീകള്‍ക്കായി മൂന്നും പുരുഷന്‍മാര്‍ക്കും രണ്ടും ശുചിമുറികളാണ് ഒരു കണ്ടെയ്നറില്‍ ഉള്ളത്. ഇതിന്റെ ശുചീകരണചുമതലയും ബെറ്റര്‍ കൊച്ചി റസ്്പോണ്‍സ് ഗ്രൂപ്പിന് തന്നെയാണ്. റയില്‍വേസ്റ്റേഷനടക്കം 12 ഇടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കണ്ടെയ്നര്‍ ശുചിമുറികള്‍ സ്ഥാപിക്കുന്നത്. മെട്രോയിലേറി വികസന കുതിപ്പ് തുടങ്ങിയ കൊച്ചിയില്‍ വൃത്തിയുള്ള പൊതുശൗചാലയങ്ങള്‍ ഇല്ലയെന്ന ചീത്തപേര് കൂടി ഇതോടെ കണ്ടെയ്നര്‍ ശുചിമുറികളുടെ വരവോടെ ഇല്ലാതാകുമെന്നാണ് നഗരവാസികളുടെ പ്രതീക്ഷ.